Wednesday 3 April 2013

സി പി എമ്മിന്റെ മുസ്ലിം സംഘടന:വോട്ടു ബാങ്കിനപ്പുറം പോകുമോ?

വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സി പി എം മുസ്ലിം, ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നതിനെതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്നും വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്നുള്ള വാദമൊന്നും ഈ എഴുതുന്ന ആൾക്കില്ല.എന്നാൽ സി പി എം മുസ്ലിം ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നത്‌ മറ്റ്‌ വലതുപക്ഷ പാർട്ടികൾ ദളിത്‌ ന്യൂനപക്ഷ സെല്ലുകൾ രൂപീകരിക്കുന്നതിന്റെ [ബി ജെ പി പോലും ന്യൂനപക്ഷ സെല്ലുണ്ടാക്കിയിട്ടുണ്ട്‌] അപ്പുറമൊന്നു ം ആകാൻ ഇതിനാവില്ല.ദലിത്‌ സംഘടന നടത്തിയ സമരം തന്നെ നോക്കൂ.മൂന്ന് സെന്റ്‌ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അപ്പുറം ദലിതുകളുടെ ഭൂമി പ്രശ്നം ഉന്നയിക്കാൻ അവർക്കാവുന്നില്ല.കൃഷിഭൂമിയുടെ മേലുള്ള അവകാശം ദലിതർക്ക്‌ കിട്ടാനുള്ള സമരമൊന്നും സി പി എം ഏറ്റെടുക്കാൻ പോകുന്നില്ല.ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങൾ നിഷേധിക്കപ്പെട്ട ദലിതുകൾക്ക്‌ അത്‌ നികത്തിക്കൊടുക്കാൻ സി പി എം ആദ്യം ശ്രമിക്കട്ടെ.

അംബേദ്കരിസ്റ്റ്‌,സ്വത്വകേന്ദ്രീകൃത കൂട്ടായ്മകളും സമരങ്ങളും ദളിത്‌ മേഖലയിൽ പതുക്കെ വേരുപിടിച്ചുവരുന്നതിനെ തടയാന്മാത്രമേ സി പി എമ്മിന്റെ ദളിത്‌ സമരങ്ങൾ ഉപകരിക്കൂ.ഫലത്തിൽ ഭൂപരിഷ്കരണത്തിൽ സംഭവിച്ച ചതി ഇതിലും ആവർത്തിക്കും.

സി പി എമ്മിന്റെ ഹിന്ദു മധ്യ,ഉപരിജാതി അസ്തിത്വത്തെ പരിക്കേൽപിക്കുന്ന യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.മുസ്ലിം സംഘടനാരൂപീകറണശ്രമങ്ങളും ഒന്നും സംഭാവന നൽകാൻ പോകുന്നില്ല.വോട്ടുബാങ്ക്‌ പരീക്ഷണങ്ങൾ മാത്രമായി അത്‌ ചുരുങ്ങും.തിരഞ്ഞെടുപ്പിന്‌ ശേഷം പതുക്കെ ഇത്‌ മന്ദീഭവിക്കും.

കേരളീയ ഇസ്ലാമിനെ സമഗ്രതയോടെ അഭിസംബോധന ചെയ്യാൻ കെൽപുള്ള ആരും സി പി എം അനുകൂലപക്ഷത്തില്ല.മുസ്ലിം സമൂഹത്തിലെ ജനാധിപത്യവൽക്കരണത്തിനു തടസ്സം നിൽക്കുന്ന യാഥാസ്ഥിതിക മുഖ്യധാരാ മതനേതൃത്വങ്ങളുടെ പരിച്ഛേദം മാത്രമാണ്‌ സി പി എമ്മിന്റെ കൂടെയുള്ളവരും.

കേരളീയ ഇസ്ലാമിന്റെ സമന്വയ,ബഹുസ്വര,സൂഫീ പാരമ്പര്യങ്ങളെ ചരിത്ര ദാർശനിക ബോധത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ തയ്യാറുള്ള ഒരു ഗ്രൂപ്പിനെ ബോധപൂർവ്വം വളർത്തിയെടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അസ്ഗർ അലി എഞ്ഞിനീയറെ പോലുള്ള ഒരൊറ്റയാളും കേരളത്തിലിതുവരെ വളർന്നു വന്നില്ല എന്നത്‌ അത്ഭുതകരം തന്നെ.

കാന്തപുരം,മ-അ്ദനി,ജമാ-അത്തെ ഇസ്ലാമി എന്നിവരുടെ പിന്നിലിഴയാൻ മാത്രമേ സി പി എമ്മിനാകൂ.കാന്തപുരം കാലുമാറിയത്‌ കണ്ടു.ജമാ-അത്തെ ഇസ്ലാമി സി പി എമ്മിനെ മുസ്ലിം യുവാക്കൾക്കിടയിൽ പ്രത്യശാസ്ത്രപരമായും പ്രായോഗികമായും ദുർബലമാക്കുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.മദനിയെ കൂട്ടുപിടിച്ച്‌ വൈകാരികാന്തരീക്ഷം ഉണ്ടാക്കിയതിലൂടെ മദനിയും സി പി എമ്മും വിലകൊടുക്കേണ്ടിവന്നു.മദനിക്കു വേണ്ടി വേണ്ട സമയത്ത്‌ ശബ്ദമുയർത്താൻ കഴിയാതെ സി പി എം നിശബ്ദമാക്കപ്പെട്ടു.

കാന്തപുരത്തിനു വേണ്ടി പ്രഖ്യാപിത ഇടതുപക്ഷ വിദ്യാഭ്യാസ നിലപാടിൽനിന്നു പോലും മാറി അൺ-എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ അനുവദിച്ചു കൊടുത്തു.മുല്ലപ്പൂ വിപ്ലവാനന്തരം മുസ്ലിം രാജ്യങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന് സി പി എം പഠിക്കണം.ഇസ്ലാമികാധുനികതയുടെയും പരിഷ്കരണ-ശുദ്ധീകരണ-വഹാബി,മൗടൂദിസങ്ങളുടെയും പിടി ഒരു ബഹുസ്വരമുസ്ലിം സംസ്കാരം വളർന്നു വരുന്നതിനു തടസം നിൽക്കുന്നു.കേരളീയ പാരമ്പര്യത്തെ സംഘപരിവാർ മോഡലിൽ കപടമായി ഉയർത്തിപ്പിടിക്കുന്നവരാണ്‌ ഇന്നത്തെ മുസ്ലിം സംഘടനകൾ.നരേണ്ട്രമോടിയാണ്‌ കേരളം ഭരിക്കുന്നതെങ്കിൽ ഇവർ പലരും മോഡിക്കൊപ്പമായിരിക്കും.ഗുജറത്തിൽ മുല്ലമാർ അങ്ങനെയാണല്ലോ.കാന്തപ്വാറം ചേകന്നൂർ കേസിൽ അങ്ങനെ ഒരു നിറം കാണിച്ചത്‌ നാം കണ്ടതുമാണ്‌.ഇഹ്സാൻ ജഫ്രിക്ക്‌ ഗുജറാതിലെ മുസ്ലിം സംഘടനകളെക്കാളും വിശ്വാസം ടിസ്റ്റയെ അണ്‌.അത്വർ തുറന്നു പറഞ്ഞിട്ടുമുണ്ട്‌.ആസ്തികളുടെ ഉടമകളും മതക്കച്ചവടക്കാരുമായ സ്ഥാപനവൽക്കർഅണ മത്തസംഘടനകൾക്കു പുറത്ത്‌ ഒരു മുസ്ലിം ഗ്രൂപിങ്ങിനാണ്‌ സി പി എം ശ്രമിക്കേണ്ടത്‌.അത്‌ ചെയ്യില്ലെന്നറിയാം.

ഒരു സ്വതന്ത്ര മുസ്ലിം ധാരയെ വളർത്തിയെടുക്കാൻ മാത്രം മുസ്ലിം അണികൾ ഇന്നു സി പി എമ്മി നുണ്ട്‌.എന്നിട്ടും വേണ്ടത്ര പഠന,ഗവേഷണ മുന്നൊരുക്കങ്ങളിലൂടെ അത്തരമൊരു പൊതുവേദി ഒരുക്കാൻ സി പി എം ഇനിയും ശ്രമിക്കാത്തതെന്ത്‌? അതിനു പകരം മേൽ പറഞ്ഞ സംഘടനകളുമായി നീക്കുപോക്കു നടത്താൻ മാത്രമാകുമോ സി പി എം ശ്രമം? 

സി പി എമ്മിന്റെ മുസ്ലിം സംഘടന:വോട്ടു ബാങ്കിനപ്പുറം പോകുമോ?

വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സി പി എം മുസ്ലിം, ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നതിനെതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്നും വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്നുള്ള വാദമൊന്നും ഈ എഴുതുന്ന ആൾക്കില്ല.എന്നാൽ സി പി എം മുസ്ലിം ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നത്‌ മറ്റ്‌ വലതുപക്ഷ പാർട്ടികൾ ദളിത്‌ ന്യൂനപക്ഷ സെല്ലുകൾ രൂപീകരിക്കുന്നതിന്റെ [ബി ജെ പി പോലും ന്യൂനപക്ഷ സെല്ലുണ്ടാക്കിയിട്ടുണ്ട്‌] അപ്പുറമൊന്നു ം ആകാൻ ഇതിനാവില്ല.ദലിത്‌ സംഘടന നടത്തിയ സമരം തന്നെ നോക്കൂ.മൂന്ന് സെന്റ്‌ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അപ്പുറം ദലിതുകളുടെ ഭൂമി പ്രശ്നം ഉന്നയിക്കാൻ അവർക്കാവുന്നില്ല.കൃഷിഭൂമിയുടെ മേലുള്ള അവകാശം ദലിതർക്ക്‌ കിട്ടാനുള്ള സമരമൊന്നും സി പി എം ഏറ്റെടുക്കാൻ പോകുന്നില്ല.ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങൾ നിഷേധിക്കപ്പെട്ട ദലിതുകൾക്ക്‌ അത്‌ നികത്തിക്കൊടുക്കാൻ സി പി എം ആദ്യം ശ്രമിക്കട്ടെ.

അംബേദ്കരിസ്റ്റ്‌,സ്വത്വകേന്ദ്രീകൃത കൂട്ടായ്മകളും സമരങ്ങളും ദളിത്‌ മേഖലയിൽ പതുക്കെ വേരുപിടിച്ചുവരുന്നതിനെ തടയാന്മാത്രമേ സി പി എമ്മിന്റെ ദളിത്‌ സമരങ്ങൾ ഉപകരിക്കൂ.ഫലത്തിൽ ഭൂപരിഷ്കരണത്തിൽ സംഭവിച്ച ചതി ഇതിലും ആവർത്തിക്കും.

സി പി എമ്മിന്റെ ഹിന്ദു മധ്യ,ഉപരിജാതി അസ്തിത്വത്തെ പരിക്കേൽപിക്കുന്ന യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.മുസ്ലിം സംഘടനാരൂപീകറണശ്രമങ്ങളും ഒന്നും സംഭാവന നൽകാൻ പോകുന്നില്ല.വോട്ടുബാങ്ക്‌ പരീക്ഷണങ്ങൾ മാത്രമായി അത്‌ ചുരുങ്ങും.തിരഞ്ഞെടുപ്പിന്‌ ശേഷം പതുക്കെ ഇത്‌ മന്ദീഭവിക്കും.

കേരളീയ ഇസ്ലാമിനെ സമഗ്രതയോടെ അഭിസംബോധന ചെയ്യാൻ കെൽപുള്ള ആരും സി പി എം അനുകൂലപക്ഷത്തില്ല.മുസ്ലിം സമൂഹത്തിലെ ജനാധിപത്യവൽക്കരണത്തിനു തടസ്സം നിൽക്കുന്ന യാഥാസ്ഥിതിക മുഖ്യധാരാ മതനേതൃത്വങ്ങളുടെ പരിച്ഛേദം മാത്രമാണ്‌ സി പി എമ്മിന്റെ കൂടെയുള്ളവരും.

കേരളീയ ഇസ്ലാമിന്റെ സമന്വയ,ബഹുസ്വര,സൂഫീ പാരമ്പര്യങ്ങളെ ചരിത്ര ദാർശനിക ബോധത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ തയ്യാറുള്ള ഒരു ഗ്രൂപ്പിനെ ബോധപൂർവ്വം വളർത്തിയെടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അസ്ഗർ അലി എഞ്ഞിനീയറെ പോലുള്ള ഒരൊറ്റയാളും കേരളത്തിലിതുവരെ വളർന്നു വന്നില്ല എന്നത്‌ അത്ഭുതകരം തന്നെ.

കാന്തപുരം,മ-അ്ദനി,ജമാ-അത്തെ ഇസ്ലാമി എന്നിവരുടെ പിന്നിലിഴയാൻ മാത്രമേ സി പി എമ്മിനാകൂ.കാന്തപുരം കാലുമാറിയത്‌ കണ്ടു.ജമാ-അത്തെ ഇസ്ലാമി സി പി എമ്മിനെ മുസ്ലിം യുവാക്കൾക്കിടയിൽ പ്രത്യശാസ്ത്രപരമായും പ്രായോഗികമായും ദുർബലമാക്കുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.മദനിയെ കൂട്ടുപിടിച്ച്‌ വൈകാരികാന്തരീക്ഷം ഉണ്ടാക്കിയതിലൂടെ മദനിയും സി പി എമ്മും വിലകൊടുക്കേണ്ടിവന്നു.മദനിക്കു വേണ്ടി വേണ്ട സമയത്ത്‌ ശബ്ദമുയർത്താൻ കഴിയാതെ സി പി എം നിശബ്ദമാക്കപ്പെട്ടു.

കാന്തപുരത്തിനു വേണ്ടി പ്രഖ്യാപിത ഇടതുപക്ഷ വിദ്യാഭ്യാസ നിലപാടിൽനിന്നു പോലും മാറി അൺ-എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ അനുവദിച്ചു കൊടുത്തു.മുല്ലപ്പൂ വിപ്ലവാനന്തരം മുസ്ലിം രാജ്യങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന് സി പി എം പഠിക്കണം.ഇസ്ലാമികാധുനികതയുടെയും പരിഷ്കരണ-ശുദ്ധീകരണ-വഹാബി,മൗടൂദിസങ്ങളുടെയും പിടി ഒരു ബഹുസ്വരമുസ്ലിം സംസ്കാരം വളർന്നു വരുന്നതിനു തടസം നിൽക്കുന്നു.കേരളീയ പാരമ്പര്യത്തെ സംഘപരിവാർ മോഡലിൽ കപടമായി ഉയർത്തിപ്പിടിക്കുന്നവരാണ്‌ ഇന്നത്തെ മുസ്ലിം സംഘടനകൾ.നരേണ്ട്രമോടിയാണ്‌ കേരളം ഭരിക്കുന്നതെങ്കിൽ ഇവർ പലരും മോഡിക്കൊപ്പമായിരിക്കും.ഗുജറത്തിൽ മുല്ലമാർ അങ്ങനെയാണല്ലോ.കാന്തപ്വാറം ചേകന്നൂർ കേസിൽ അങ്ങനെ ഒരു നിറം കാണിച്ചത്‌ നാം കണ്ടതുമാണ്‌.ഇഹ്സാൻ ജഫ്രിക്ക്‌ ഗുജറാതിലെ മുസ്ലിം സംഘടനകളെക്കാളും വിശ്വാസം ടിസ്റ്റയെ അണ്‌.അത്വർ തുറന്നു പറഞ്ഞിട്ടുമുണ്ട്‌.ആസ്തികളുടെ ഉടമകളും മതക്കച്ചവടക്കാരുമായ സ്ഥാപനവൽക്കർഅണ മത്തസംഘടനകൾക്കു പുറത്ത്‌ ഒരു മുസ്ലിം ഗ്രൂപിങ്ങിനാണ്‌ സി പി എം ശ്രമിക്കേണ്ടത്‌.അത്‌ ചെയ്യില്ലെന്നറിയാം.

ഒരു സ്വതന്ത്ര മുസ്ലിം ധാരയെ വളർത്തിയെടുക്കാൻ മാത്രം മുസ്ലിം അണികൾ ഇന്നു സി പി എമ്മി നുണ്ട്‌.എന്നിട്ടും വേണ്ടത്ര പഠന,ഗവേഷണ മുന്നൊരുക്കങ്ങളിലൂടെ അത്തരമൊരു പൊതുവേദി ഒരുക്കാൻ സി പി എം ഇനിയും ശ്രമിക്കാത്തതെന്ത്‌? അതിനു പകരം മേൽ പറഞ്ഞ സംഘടനകളുമായി നീക്കുപോക്കു നടത്താൻ മാത്രമാകുമോ സി പി എം ശ്രമം? 

Friday 11 January 2013

പങ്കാളിത്തപെൻഷൻ എന്തിന്‌?സമരം എന്തിന്‌?


അധ്യാപകജീവനക്കാരുടെ സമരത്തെ എന്തിന്‌ പ്ന്തുണക്കണം?

എല്ലാ സേവന സാമൂഹ്യക്ഷേമ,സുരക്ഷിതത്വ പരിപാടികളുടെ മേലും കൈവെക്കുന്നതിന്റെ ഭാഗം തന്നെയാണിതും.സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടുമോ?.ഭൂമിയും വിഭവങ്ങളും വികസനത്തിനു വേണ്ടി വിൽപനക്കുവെക്കുന്നതിന്റെ ഭാഗംതന്നെയാണ്‌ പെൻഷൻ ഫണ്ട്‌ ഓഹരിക്കമ്പോളത്തിനു വിട്ടു കൊടുക്കുന്നതും. ഇൻഷുറൻസ്‌,ബാങ്കിംഗ്‌ മേഖലയിൽ വിദേശ നിക്ഷേപം വരുന്നതോടെ,പൊതുമേഖലാ ബാങ്കുകളിലേയും എൽ ഐ സി യുടെയും ഓഹരികൾ വിറ്റഴിക്കുമ്പോൾ പെൻഷൻ വിഹിതം പൂണമായും ഓഹരിക്കമ്പോലത്തിലെത്തും.കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ചട്ടി.

25സംസ്ഥാനങ്ങൾ പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത്‌ ആ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നോ?നിയോലിബ്ബറൽ നയങ്ങൾ നടപ്പാക്കൽ മാത്രമാണിത്‌.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശമ്പള പെൻഷൻ ചെലവ്‌ എടുത്ത്‌ കാണിക്കുന്നു എന്നു മാത്രം.

ഇന്നി ഞാൻ നാളെ നീ.ഏല്ലാ ക്ഷേമ പെൻഷനുകളുടെയും സ്ഥിതി ഇതാണ്‌.സബ്സിഡി വെട്ടിക്കുറക്കുന്നവർ,ഏണ്ണ,പാചകവാതകം,ഭക്ഷ്യസാധനങ്ങൾ അവശ്യവസ്തുക്കൾ എന്നിവയുടെ വിലകൂട്ടുന്നവർ,റെയിൽ-ബസ്‌ യാത്രാനിരക്കുകൾ കൂട്ടുന്നവർ അവശർക്ക്‌ നക്കാപിച്ച മാത്രമേ കൊടുക്കൂ.അവശരുടെ പെൻഷൻ നാമമാത്രമാക്കുകയോ അപര്യാപ്തമായി നിലനിർത്തുകയോ മാത്രമേ ചെയ്യൂ.സർക്കാരുദ്യോഗസ്ഥന്മാരുടെ പെൻഷനെടുത്ത്‌ അവശർക്കു കൊടുക്കുമെന്ന് വല്ലവരും കരുതുന്നുണ്ടെങ്കിൽ മൂഡത്വമാണത്‌.

നിയോലിബറൽ നയങ്ങൾ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പട്‌ വ്യവസ്ഥയെ രക്ഷപ്പെടുത്തുമോ? എങ്കിൽ വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ സമരം എന്തു കൊണ്ടുണ്ടായി?.ഫിസ്കൽ ക്ലിഫ്‌ എന്ന വാൾ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയുടെ മേൽ തൂങ്ങി നിൽക്കുന്നതെന്തുകൊണ്ട്‌? യൂറോപ്യൻ രാജ്യങ്ങളിൽ പണിമുടക്കുകൾ നടക്കുന്നതെന്തു കൊണ്ട്‌? ഇന്ത്യയിൽ സംയുക്തട്രേഡ്‌ യൂനിയനുകൾ 48 മണിക്കൂർ സമരത്തിലേക്ക്‌ നീങ്ങാൻ ഇടവരുന്നതെന്തുകൊണ്ട്‌? ലോകസമ്പട്‌ വ്യവസ്ഥ തുടർച്ചയായ പ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്‌?

ഇനി സർക്കർ ജീവനക്കാരോടുള്ള നമ്മുടെ അമർഷം പ്രകടിപ്പിക്കേണ്ട അവസരമാണോ ഇപ്പോൾ? ചില്ലറ വ്യാപാര രംഗത്തേക്ക്‌ കുത്തകകൾ കടന്നു വരുമ്പോൾ വ്യാപാരവ്യവസായ ഏകോപന സമിതി അതിനെതിരെ രംഗത്തു വരുന്നു.നമ്മുടെ കച്ചവടക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി വില വർദ്ധിപ്പിക്കാറൂണ്ടെന്ന കാരണം പറഞ്ഞ്‌ നാം അവർ അനുഭവിക്കട്ടെ എന്നു വെക്കുമോ? ചില്ലറ വ്യാപാര രംഗം കുത്തകകൾ കയ്യടക്കിയാൽ ജനങ്ങൾ തന്നെയാണ്‌ അനുഭവിക്കേണ്ടി വരിക.അതുപോലെ സർക്കാർ ജീവനകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തകർന്നാൽ നാളേ അത്‌ മറ്റ്‌ സാധാരണക്കാരെയും ബാധിക്കും.പൊതുവിദ്യാഭ്യാസേവന മേഖലയിലെ തൊഴിലിനെയും കാര്യക്ഷമതയേയും ബാധിക്കും.ദിവസവേതനക്കാരുടെ എണ്ണം വർദ്ധിക്കും.ദിവസവേതനത്തിനു ജോലിയെടുക്കുന്നവരുടെ ഉത്തരവാദിത്തരഹിതമായ സേവനങ്ങളുടെ താവളമായി അധ:പതിക്കും.

ലോകത്തെങ്ങും നടക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള ഏതു സമരങ്ങളേയും പി ന്തുണക്കേണ്ട ആവശ്യം/ഗതികേടിലാണ്‌ ജനങ്ങൾ.സമരം ചെയ്യുന്നവർ നമുക്കിഷ്ടപ്പെട്ടവരായാലും ഇല്ലെങ്കിലും.കാരണം അത്‌ എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്‌.ഇന്നു സർക്കാർ ജീവനക്കാരനെത്തേടിവന്ന നിയോലിബറൽ ഭൂതം എല്ലാവരെയും തേടി വരും.വരുന്ന്ഉണ്ടല്ലോ.

my comments on koottam blog

ഇത്‌ നികുതിപ്പണം ഓഹരിമുതലാളിമാർക്ക്‌ ചൂതാട്ടത്തിന്‌ കൊടുകാനുള്ള ഏളുപ്പവഴിയാണ്‌.സർക്കാർജീവനക്കാരന്റെ 10%ശംബളം ജനങ്ങളുടെ നികുതിയാണല്ലോ.അതിനു പുറമെ സർക്കാരിന്റെ 10% വിഹിതവും.അങ്ങനെ 20%തുക പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം.പൊതുമേഖലാ ബാങ്കിലോ ഇൻഷുറൻസ്‌ കമ്പനിയിലോ നിക്ഷേപിച്ചാലും അവിടെയൊക്കെ ഓഹരിവിറ്റഴിക്കലും വിദേശനിക്ഷേപവും നടക്കാൻ പോകുന്നു.ഫലത്തിൽ ജനങ്ങളുടെ നികുതിപ്പണം ചൂതാട്ടത്തിനു വിട്ടുകൊടുക്കലാണ്‌ പങ്കാളിത്തപെൻഷൻ.സർക്കാർ ജീവനക്കാരിൽനിന്ന് പിടിക്കുന്ന 10% ഇവിടെ ചിലവഴിക്കുന്നതിലൂടെ സമ്പട്‌ വ്യവസ്ഥക്കുണ്ടാകുന്ന നേട്ടം ഇല്ലാതാകുകയും ചെയ്യും.അപ്പോൾ ഇത്‌ ചുളൂവിലക്ക്‌ ഭൂമിയും വിഭവങ്ങളും വികസനത്തിന്റെ പേരിൽ വിൽക്കുന്നത്‌ പോലെ നികുതിപ്പണം മൂലധനശക്തികൾക്ക്‌ വിട്ടുകൊടുക്കലാണ്‌
----------------------------------------------------------------------------

സേവനരംഗത്ത്‌ സ്വകാര്യവൽക്കരണം ശക്തിപ്പെടുകയും സർക്കർ ഉദ്യോഗസ്ഥന്മാരുടെ ചൂഷണത്തേക്കാൾ സ്വകാര്യമേഖല ജനങ്ങളെ പിഴിഞ്ഞൂറ്റുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവേകമുള്ളവർ പ്രശ്നങ്ങളെ അവധാനതയോടെ കാണേണ്ടതുണ്ട്‌.

പങ്കാളിത്തപെൻഷൻ കേരളത്തിന്റെ പരാധീനകളിൽ[?] നിന്ന് ഉണ്ടായ കണ്ടുപിടിത്തമാണോ? അല്ല.നവലിബറൽ നയങ്ങളുടെ ഭാഗമാണ്‌.അപ്പോൾ ആ നയങ്ങളുടെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ടാണ്‌ പ്രശ്നം ചർച്ച ചെയ്യേണ്ടത്‌.

കേരളത്തിലെ വ്യാപാരവ്യവസായികൾ ജനങ്ങളെ ഏതൊക്കെ രീതിയിൽ കൊള്ള ചെയ്യുന്നുണ്ട്‌?നികുതി വെട്ടിപ്പ്‌ നടത്തുന്നുണ്ട്‌? അതുകൊണ്ട്‌ അവർക്ക്‌ ദോഷമുണ്ടാകുന്ന ചില്ലാറ വ്യാപാരമേഖലയിളെ കുത്തക കടന്നുകയറ്റം ആകാമെന്നാണോ? അവിടെ ജനങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളല്ലേ പരിഗണിക്കേണ്ടത്‌?

എയിഡഡ്‌ മേഖലയിലെ പ്രശ്നത്തിന്‌ കാരണമെന്താണ്‌? ജാതിമത പണ സ്വാധീനമുള്ള മാനേജുമന്റുകളുടെ സ്വാധീനം.അതിനെതിരെ ജനങ്ങളുടെ വികാരം പോട്ടിത്തെറിക്കേണ്ടതില്ലേ? സർക്കാർ സംവിധാനത്തെ കാര്യക്ഷമമാകാൻ ശ്രമിക്കാത്തവർ തന്നെയല്ലേ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും? ശർക്കാർ ജീവനക്കാരന്റെ പെൻഷനും ശമ്പളവും വെട്ടിക്കുറച്ച്‌ അവരെ ശരിപ്പെടുത്താമെന്നു കരുതുന്നത്‌ കഴിവില്ലായ്മയല്ലേ കാണിക്കുന്നത്‌?
ഒരു സ്വകാര്യസ്ഥാപനത്തിലെ കാര്യക്ഷമതക്കുറവിനു നാം പഴി പറയുന്നത്‌ അതിന്റെ മാനേജുമന്റിനെയല്ലേ?

എന്തിന്‌ എത്രദൂരം വിനോദ യാത്ര നടത്താനുള്ള പണമാണ്‌ ഈ സർക്കാർ തന്നെ അനുവദിച്ചത്‌?കേന്ദ്രജീവനക്കർക്കു പോലും അതില്ലെന്നാണ്‌ സർക്കാരിന്റെ അവകാശവാദം. അപ്പോൾ പണമല്ല പ്രശ്നം. നവലിബറൽ നയമാണ്‌.മൂലധനശക്തികളോടുല്ല വിധേയത്വമാണ്‌.

ഇനി സർക്കാരിലെ കുറഞ്ഞ ശതമാനം വരുന്ന ഉയർന്ന ശമ്പളക്കാർ മാസം തോറും പിടിക്കുന്ന പണത്തെക്കുറിച്ച്‌ പറയുന്നു.രാഷ്ട്രീയക്കാരും അവർ ഒതാശ ചെയ്തുകൊടുക്കുന്ന സമ്പന്നരും ഭൂസ്വാമിമാരും മാസം എത്ര ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്‌? അതെന്തേ കാണാത്തത്‌.താങ്കളുടെ മക്കളെ ഉയർന്നശമ്പളം വേണ്ട താഴ്‌ന്ന ശമ്പളമുള്ള ജോലിക്കു പോയാൽമതി എന്നു വെക്കുമോ താങ്കൾ?

ആളുകൾ എന്തിന്നണു വിദേശത്ത്‌ പോയി കൂടുതൽ സമ്പാദിക്കുന്നത്‌?ജീവിതനിലവാരം ഉയരുക,ജീവിത സൂചിക ഉയരുക എന്നൊക്കെ എന്തൊക്കെ പ്രശ്നങ്ങൾ ഇതിലുണ്ട്‌?

വിദേശതൊഴിൽ മാർക്കറ്റിലേക്ക്‌ ഒഴുകുന്നതിന്റെ കാരണം പണക്കൊതിയാണോ?
അപ്പോൽ വിഷയം ലോകം നേരിടുന്ന പുത്തൽ സാമ്പത്തിക കെടുതികളുടെ വിഷയമാണ്‌.ആ കാട്‌ കാണാതെ മരം മാത്രം കാണരുത്‌.
---------------------------------------------------------------------
സമരം ചെയ്യുന്നവരിൽ ഏറ്റവും വർഗബോധമില്ലാത്തവർ,സാമൂഹ്യ രാഷ്ട്രീയാവബോധം കുറഞ്ഞവർ,അൽപന്മാർ,കഞ്ഞിത്തരമുള്ളവർ,ആതമവിശ്വാസമില്ലാത്തവർ എന്നിവരൊക്കെ കൂടുതൽ അധ്യാപകരിലാണ്‌.എന്തിലും സംശയം,വിശ്വാസക്കുറവ്‌,ഒതുങ്ങിക്കൂടൽ പ്രവണത,ഭീരുത്വം ഇതൊക്കെ കൂടുതൽ അധ്യാപകരിലാണ്‌ കൂടുതൽ കാണുന്നത്‌.കപടമായ മധ്യവർഗ ജീവിതം,പൊങ്ങച്ചം എന്നിവയും അവർക്കാണ്‌ കൂടുതൽ.സ്വയം ന്യായീകരിക്കാൻ എത്ര ആത്മവഞ്ചകമായ അഭിപ്രായവും അവർ തട്ടിവിടും.സമൂഹം അവർക്ക്‌ അനുവദിച്ചു കൊടുക്കുന്ന മാന്യതയുടെ പുറത്ത്‌ ഏറ്റവും കൊടിയ കപട ജീവിതം നയിക്കുന്നവർ അവരാണ്‌.

Wednesday 9 January 2013

അനിശ്ചിതകാല സമരം എന്തിന്?

[കുറെ കാലത്തെ ഇടവേളക്കുശേഷം ഒരു കൈ നോക്കട്ടെ]

അധ്യാപകജീവനക്കാരുടെ സമരത്തെ എന്തിന്‌ പ്ന്തുണക്കണം?

എല്ലാ സേവന സാമൂഹ്യക്ഷേമ,സുരക്ഷിതത്വ പരിപാടികളുടെ മേലും കൈവെക്കുന്നതിന്റെ ഭാഗം തന്നെയാണിതും.സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടുമോ?.ഭൂമിയും വിഭവങ്ങളും വികസനത്തിനു വേണ്ടി വിൽപനക്കുവെക്കുന്നതിന്റെ ഭാഗംതന്നെയാണ്‌ പെൻഷൻ ഫണ്ട്‌ ഓഹരിക്കമ്പോളത്തിനു വിട്ടു കൊടുക്കുന്നതും. ഇൻഷുറൻസ്‌,ബാങ്കിംഗ്‌ മേഖലയിൽ വിദേശ നിക്ഷേപം വരുന്നതോടെ,പൊതുമേഖലാ ബാങ്കുകളിലേയും എൽ ഐ സി യുടെയും ഓഹരികൾ വിറ്റഴിക്കുമ്പോൾ പെൻഷൻ വിഹിതം പൂണമായും ഓഹരിക്കമ്പോലത്തിലെത്തും.കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ചട്ടി.

25സംസ്ഥാനങ്ങൾ പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത്‌ ആ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നോ?നിയോലിബ്ബറൽ നയങ്ങൾ നടപ്പാക്കൽ മാത്രമാണിത്‌.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശമ്പള പെൻഷൻ ചെലവ്‌ എടുത്ത്‌ കാണിക്കുന്നു എന്നു മാത്രം.

ഇന്നി ഞാൻ നാളെ നീ.ഏല്ലാ ക്ഷേമ പെൻഷനുകളുടെയും സ്ഥിതി ഇതാണ്‌.സബ്സിഡി വെട്ടിക്കുറക്കുന്നവർ,ഏണ്ണ,പാചകവാതകം,ഭക്ഷ്യസാധനങ്ങൾ അവശ്യവസ്തുക്കൾ എന്നിവയുടെ വിലകൂട്ടുന്നവർ,റെയിൽ-ബസ്‌ യാത്രാനിരക്കുകൾ കൂട്ടുന്നവർ അവശർക്ക്‌ നക്കാപിച്ച മാത്രമേ കൊടുക്കൂ.അവശരുടെ പെൻഷൻ നാമമാത്രമാക്കുകയോ അപര്യാപ്തമായി നിലനിർത്തുകയോ മാത്രമേ ചെയ്യൂ.സർക്കാരുദ്യോഗസ്ഥന്മാരുടെ പെൻഷനെടുത്ത്‌ അവശർക്കു കൊടുക്കുമെന്ന് വല്ലവരും കരുതുന്നുണ്ടെങ്കിൽ മൂഡത്വമാണത്‌.

നിയോലിബറൽ നയങ്ങൾ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പട്‌ വ്യവസ്ഥയെ രക്ഷപ്പെടുത്തുമോ? എങ്കിൽ വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ സമരം എന്തു കൊണ്ടുണ്ടായി?.ഫിസ്കൽ ക്ലിഫ്‌ എന്ന വാൾ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയുടെ മേൽ തൂങ്ങി നിൽക്കുന്നതെന്തുകൊണ്ട്‌? യൂറോപ്യൻ രാജ്യങ്ങളിൽ പണിമുടക്കുകൾ നടക്കുന്നതെന്തു കൊണ്ട്‌? ഇന്ത്യയിൽ സംയുക്തട്രേഡ്‌ യൂനിയനുകൾ 48 മണിക്കൂർ സമരത്തിലേക്ക്‌ നീങ്ങാൻ ഇടവരുന്നതെന്തുകൊണ്ട്‌? ലോകസമ്പട്‌ വ്യവസ്ഥ തുടർച്ചയായ പ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്‌?

ഇനി സർക്കർ ജീവനക്കാരോടുള്ള നമ്മുടെ അമർഷം പ്രകടിപ്പിക്കേണ്ട അവസരമാണോ ഇപ്പോൾ? ചില്ലറ വ്യാപാര രംഗത്തേക്ക്‌ കുത്തകകൾ കടന്നു വരുമ്പോൾ വ്യാപാരവ്യവസായ ഏകോപന സമിതി അതിനെതിരെ രംഗത്തു വരുന്നു.നമ്മുടെ കച്ചവടക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി വില വർദ്ധിപ്പിക്കാറൂണ്ടെന്ന കാരണം പറഞ്ഞ്‌ നാം അവർ അനുഭവിക്കട്ടെ എന്നു വെക്കുമോ? ചില്ലറ വ്യാപാര രംഗം കുത്തകകൾ കയ്യടക്കിയാൽ ജനങ്ങൾ തന്നെയാണ്‌ അനുഭവിക്കേണ്ടി വരിക.അതുപോലെ സർക്കാർ ജീവനകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തകർന്നാൽ നാളേ അത്‌ മറ്റ്‌ സാധാരണക്കാരെയും ബാധിക്കും.പൊതുവിദ്യാഭ്യാസേവന മേഖലയിലെ തൊഴിലിനെയും കാര്യക്ഷമതയേയും ബാധിക്കും.ദിവസവേതനക്കാരുടെ എണ്ണം വർദ്ധിക്കും.ദിവസവേതനത്തിനു ജോലിയെടുക്കുന്നവരുടെ ഉത്തരവാദിത്തരഹിതമായ സേവനങ്ങളുടെ താവളമായി അധ:പതിക്കും.

ലോകത്തെങ്ങും നടക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള ഏതു സമരങ്ങളേയും പി ന്തുണക്കേണ്ട ആവശ്യം/ഗതികേടിലാണ്‌ ജനങ്ങൾ.സമരം ചെയ്യുന്നവർ നമുക്കിഷ്ടപ്പെട്ടവരായാലും ഇല്ലെങ്കിലും.കാരണം അത്‌ എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്‌.ഇന്നു സർക്കാർ ജീവനക്കാരനെത്തേടിവന്ന നിയോലിബറൽ ഭൂതം എല്ലാവരെയും തേടി വരും.വരുന്ന്ഉണ്ടല്ലോ.

Thursday 28 October 2010

ജമാ-അത്തിനുവേണ്ടി ഒപ്പിയവർ ഇതൊക്കെ അറിയുന്നുണ്ടോ?

                                                                                                                                                                                                     അങ്ങനെ ജമാ-അത്തെ ഇസ്ലാമിയും ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കി. മൂല്യാധിഷ്ഠിതരാഷ്ട്രീയം കടന്ന് കക്ഷികൾക്കും പക്ഷത്തിനും പിന്തുണ നൽകലുകളും കഴിഞ്ഞ് നേരിട്ട് സ്ഥാനാർത്തികളെ നിർത്തി പക്കാതെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ജമാ-അത്ത് മുങ്ങിക്കുളിച്ചത് ഇപ്പോഴാണ്.

ജനപക്ഷമുന്നണിയായും ജനകീയവികസനമുന്നണിയായുമൊക്കെ വേഷം മാറി കന്നി പരീക്ഷണത്തിൽ തന്നെ വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ എല്ലാ വഷളൻ തന്ത്ര-കുതന്ത്രങ്ങളും അവരും പയറ്റി. ആദർശം വാക്കിൽ നിന്നുപോലും  നീങ്ങിത്തുടങ്ങിയതിന്റെ ഒരു ഗംഭീരതുടക്കമായി ഇത്. പ്രഖ്യാപിത രാഷ്ട്രീയ നിലപാടൊന്നും തെരഞെടുപ്പിൽ സ്ഥാനാർഥികളായപ്പോഴും പ്രചരണ വോട്ടുപിടുത്തങ്ങളിലും പുലർത്തിയില്ല.

സ്ഥാനാർഥികളെ നിർത്തുമ്പോൾ പരിഗണിച്ചയോഗ്യത പരമാവധി വോട്ട് പിടിക്കാൻ അയാൾക്കുള്ള സാധ്യത നോക്കിയാണ്. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. ഇവിടെ ജമാ-അത്തും സാമ്പത്തികം,തറവാട്/കുടുംബ സ്വാധീനങ്ങൾ എന്നിവയൊക്കെ നോക്കിയാണ് പലയിടത്തും സ്ഥാനാർഥികളെ നിർത്തിയത്. പലയിടത്തും നോമിനേഷൻ കൊടുത്തശേഷം പിൻ വലിക്കുന്ന തിയതിക്ക് മുമ്പായി മറ്റ് സ്ഥാനാർഥികളെ സമീപിച്ച് പലസമ്മർദ്ദങ്ങളിലൂടെയും തങ്ങളുടെ സ്വാധീനത്തെക്കുറിച്ചും മറ്റും അവകാശവാദങ്ങൾ നടത്തിയും പത്രിക പിന്വലിപ്പിക്കാൻ ശ്രമം നടത്തി. ഇന്ന വാർഡിൽ ഞങ്ങളെ പിന്തുണച്ചാൽ ഇന്ന വാർഡിൽ ഞങ്ങൾ പിന്തുണക്കാം തുടങ്ങിയ തരത്തിൽ വോട്ട് ചുളുവിൽ കൂടുതൽ വാങ്ങാനും ജയിക്കാനുമുള്ള പക്കാ തെരഞ്ഞെടുപ്പു കളികൾ ജമാ-അത്തുകാർ പലയിടത്തും നടത്തി. ഇവിടെയൊന്നും ഇരു മുന്നണികളുടെയും തെറ്റായ വികസനനയങ്ങൾക്കെതിരാണ് തങ്ങളെന്ന ജമാ-അത്ത്മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് അവർ പോലും ഒരു വിലകല്പിച്ചില്ല.

പ്രധാനമായും മുസ്ലിം ലീഗിനെ തോല്പിക്കാൻ ഇടതുപക്ഷത്തിനെ സഹായിച്ച് തങ്ങളും നിർണ്ണായക ശക്തിയാണെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് മലപ്പുറം ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ജമാ-അത്ത് സ്വീകരിച്ചത്. ഇവിടെ ഇടതുപക്ഷത്തിനോ ജമാ-അത്തിനോ പ്രഖ്യാപിത നിലപാടുകൾ പ്രശ്നമേ ആയില്ല. ചില സ്ഥലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർഥികളെയും പിന്തുണച്ചിട്ടുണ്ടത്രെ.

ലീഗ് വിരുദ്ധ സ്ഥാനാർഥികൾക്ക് എന്ത് യോഗ്യതയാണോ ഉള്ളത് ആ യോഗ്യത/മാനദണ്ഡം അനുസരിച്ച് ഒറ്റ ലീഗ് സ്ഥാനാർഥിയും ഇല്ലാത്ത പോലെയാണ്
ജമാ-അത്ത് നിലപാടെടുത്തത്. ഇവിടെ പരമാവധി ലീഗ് വിരുദ്ധ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കി തങ്ങളുടെ സ്വാധീനശക്തി ഇരു മുന്നണികൾക്കും കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ അജണ്ട.

കിനാലൂരും ഇടതുവികസനവൈകല്യവുമെല്ലാം മറന്ന് ഇടതുപക്ഷവുമായി പരമാവധി അടുക്കാൻ ജമാ-അത്ത് ശ്രമിച്ചത്  കണ്ടു.പ്രദേശിക ഇടതു നേതൃത്വങ്ങളുടെ ദൌർബല്യങ്ങളും ആശങ്കകളും വനിതാസ്ഥാനാർഥികളെ കിട്ടാത്ത സ്ഥിതിയുമൊക്കെ ജമാ-അത്ത് പലയിടത്തും മുതലെടുത്തു. പ്രാദേശിക ഇടതുനേതൃത്വത്തെ സ്വാധീനിച്ച് പല വാർഡുകളും തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടു.പലതും കിട്ടുകയും ചെയ്തു.

ജമാ-അത്ത് തട്ടിക്കൂട്ടിയ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക,സാമൂഹിക,പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട അഭ്യർഥന ജമാ-അത്തുകാർ വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. അതിൽ ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബദൽ ആയാണ് ജമാ-അത്തു മുന്നണിയെ പരിചയപ്പെടുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോൾ നിസ്സാര വോട്ടുകൾ പോലും നിർണ്ണായകമായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളോടും വോട്ട് കാണിച്ച് വിലപേശി സീറ്റ് തരപ്പെടുത്താനും പിന്തുണ നേടാനും നടത്തിയ തത്വദീക്ഷയില്ലാത്ത കളികളാണ് കാണാൻ കഴിഞ്ഞത്. ബദൽ രാഷ്ട്രീയമെല്ലാം വോട്ട് കൂട്ടാനുള്ള തത്രപ്പാടിൽ ബലികഴിക്കപ്പെട്ടു.ഇതൊക്കെയുണ്ടോ ഒപ്പിട്ടവർ അറിയുന്നു,അന്വേഷിക്കുന്നു!                                                                                                                                                                                                                                                                                                             ഇതു കൂടി വായിക്കുക

Friday 20 August 2010

ജെ ദേവികയും ഇന്റലക്ച്വൽ ജിഹാദും

ഇതി പറയുന്ന പലകാര്യങ്ങളും ഞാ പലപ്രാവശ്യം പറഞ്ഞതാണെങ്കിലും പ്രതികരണത്തിന്റെ സമഗ്രതക്ക്വേണ്ടി അതൊഴിവാക്കാ നിവൃത്തിയില്ല).

ജെ ദേവിക ഹമീദ്ചേന്നമംഗലൂരിനെതിരെ നിരത്തുന്ന വിമർശ്ശനങ്ങൾ പലതും ഞാനും അംഗീകരിക്കുന്നു.മൂന്നു പോസ്റ്റുകളിലായി ബ്ലോഗി ഞാനും വിമർശ്ശനങ്ങൾ പലതും മുമ്പ്ഉയർത്തിയിട്ടുണ്ട്‌.

ലൗ ജിഹാദിനു പിറകെ ശ്രീ ഹമീദ്ഉയർത്തുന്ന ഇന്റെലക്ച്വ ജിഹാദ്എന്ന പദം പേടിപ്പിക്കുന്നത്തന്നെയാണ്‌.സമകാലിക യാഥാർത്ഥ്യങ്ങളെ നിഷ്കരുണം അവഗണിക്കുന്നതും അതിലേറെ അപകടസൂചന ൽകുന്നു..ഇങ്ങനെ അപകടങ്ങ ധാരാളം പതുങ്ങിയിരിക്കുന്ന ഒരു കവ സ്റ്റോറിക്ക്കിട്ടിയ സ്വീകാര്യതയും അപകടസൂചനതന്നെ.പി ഡി പി ബന്ധം,സ്വത്വ വാദം തുടങ്ങിയ കാര്യങ്ങളി സി പി എം ഒരു തെറ്റുതിരുത്ത/ശുദ്ധീകരണം നടത്തുന്ന സന്ദർഭത്തിൽ ഇടയിൽകേറി തന്റെ അജണ്ടകൂടി കുത്തിച്ചെലുത്താനാണ്ശ്രീ ഹമീദ് ലേഖനത്തിലൂടെ ശ്രമിച്ചത്‌.അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.തെറ്റു തിരുത്തലിന്വ്യക്തമായ മുസ്ലിം വിരുദ്ധതയും ഹൈന്ദവസ്വീകാര്യതയും ൽകുന്നതിൽ ലേഖനം സുപ്രധാനമായ പങ്കുവഹിച്ചു എന്നു തന്നെ പറയാം.അതുണ്ടാക്കിയ ദീർഗ്ഘമായ ർച്ചകളുടെ ഫലവും അതായിരുന്നു.

ഇവിടെ മറ്റൊരു തലം കൂടി പരിശോധിക്കേണ്ടതുണ്ട്‌.ഇടതുപക്ഷത്തെ വിമർശ്ശാത്മകമായി കാണുന്ന പല വിഭാഗങ്ങളും ലേഖനത്തി ഉള്ളാലെ സന്തോഷിച്ചു എന്നതാണ്‌.കാരണം ഇതി പറയുന്ന പലകാര്യങ്ങളും ഇങ്ങനെ തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നവരാണവ.അങ്ങനെ സന്തോഷിച്ച പലരെയും എനിക്കറിയാം.പക്ഷെ ഹമീദിന്റെ കാഴ്ചപ്പാടിലൂടെ ഇത്പുറത്തുവരുന്നതി വിയോജിപ്പുമുണ്ട്‌.ചുരുക്കത്തി ജമാ-അത്തെ ഇസ്ലാമിക്കെതിരെ ഉയർന്നുവന്ന/ഉയർത്തിക്കൊണ്ടുവന്ന ർച്ചയുടെ സന്ദർഭവും അതുയർത്തിയ ആളുടെ ആശയനിലപാടുകളും പ്രതിലോമകരമായിരുന്നു. എന്നാ അതി പറയുന്ന ജമാ-അത്തിന്റെ ഹിഡ്ഡ അജണ്ടക്ക്മറ്റൊരു തരത്തി വസ്തുതാപരമായ സാംഗത്യവുമുണ്ട്താനും.

ഇത്മുസ്ലിം പ്രശ്നങ്ങ പൊതുവേ അഭിമുഖീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്‌.മത സമുദായത്തി മേൽക്കൈ നേടാ ശ്രമിക്കുന്ന ആഭ്യന്തര ഗ്രൂപ്പുക ഉണ്ടാക്കുന്ന പ്രശ്നങ്ങ ഉണ്ട്‌,വരേണ്യതാൽപര്യങ്ങൾ നിരന്തരം മേൽക്കൈ നിലനിർത്താൻ നടത്തുന്ന ശ്രമങ്ങ ഉണ്ട്‌.ഫലത്തി വരേണ്യ വിഭാഗങ്ങ പല ഗ്രൂപുകളായി പങ്കിട്ടെടുത്ത ഗ്രൂപ്പുകളുടെ ഒരു കോ-ർഡിനേഷനാണ്മുസ്ലിം നേതൃത്വം എന്നു പറയാം.ജമാ-അത്തെ ഇസ്ലാമി ഇന്നു വരെ അതിന്റെ ഭാഗം തന്നെയായിരുന്നു.തിരഞ്ഞെടുപ്പ്രാഷ്ട്രീയം/വോട്ട്ബാങ്ക്രാഷ്ട്രീയം ജമാ-അത്തിനെ പെട്ടെന്ന് രാഷ്ട്രീയ വിവാദത്തിലേക്ക്വലിച്ചിഴക്കുകയായിരുന്നു.ജമാ-അത്ത്നിരോധിക്കപ്പെട്ടപ്പോ പോലും കേരളത്തി ഇത്ര ർച്ച നടന്നിട്ടില്ല എന്നു പറയാം.


ജമാ-അത്തിനെതിരെ സന്ദർഭത്തിൽ രീതിയി സെൻഷേഷണലായി ഉയർത്തിയ വിവാദം ജമാ-അത്തിനു സമുദായ പൊതു ബോധത്തി കൂടുത സ്വാധീനം നില നിർത്താനേ സഹായിക്കൂ.കാരണം ജമാ-അത്ത്സ്വീകരിക്കുന്ന തന്ത്രപരമായ ചുവടുവെപ്പു തന്നെ.വോട്ടു ചെയ്യലും തിരഞ്ഞെടുപ്പി മത്സരിക്കലും മതപരമായ നിഷിദ്ധതയായിരുന്നല്ലോ അവർക്ക്‌.(ഭേദഗതിക വരുന്നതിനു മുമ്പുള്ള അവരുടെ ഭരണ ഘടന നോക്കുക).പിന്നീട്തിരഞ്ഞെടുപ്പിലേക്ക്വരുമ്പോ അവ തിരഞ്ഞെടുപ്പിലേക്ക്വന്ന കേരളത്തിലെ ചില നക്സലൈറ്റ്ഗ്രൂപ്പുകളുടെ മാതൃകയാണ്പിതുടരാ ശ്രമിക്കുന്നത്‌.

രാഷ്ട്രീയ ഇസ്ലാം 80കളും 90കളും പിന്നിട്ട്‌ 2000ത്തിലെത്തുമ്പോ ആഗോളതലത്തി തന്നെ പ്രതിസന്ധികളെ നേരിടുന്നുണ്ട്‌.ശീതസമരത്തി അമേരിക്ക അവർക്ക്കൊടുത്ത പ്രാധാന്യത്തിന്റെ കാലം കഴിഞ്ഞതാണ്അതിന്റെ ഒരു പ്രധാനകാരണം.മിതവാദവും ഭീകരവാദവുമായി വേർപ്പിരിയുന്നതിന്റെ വേഗത ർദ്ധിച്ചതാണ്ഒരു ഫലം.സുസംഘടിതമായ സംഘടനാശരീരം അന്തർദ്ദേശീയ നെറ്റ്വർക്ക്‌,അനുയായി വൃന്ദത്തിന്റെ വളർച്ച ഇതൊക്കെ ഒരു ബഹുജന പാർട്ടിക്ക്സ്വീകരിക്കേണ്ട പ്രായോഗിക തന്ത്രങ്ങളിലേക്ക്അവരെ നയിച്ചു.പ്രത്യക്ഷമായ ഭരണവർഗ്ഗ സ്വഭാവം അവ പ്രകടിപ്പിക്കാ തുടങ്ങി.പാക്കിസ്ഥാ,ബംഗ്ലാദേശ്‌,തുടങ്ങിയ രാജ്യങ്ങളി ജമാ-അത്ത്ഭരണം കയ്യാളിയതിന്റെ അനുഭവം പരിശൊധിക്കുക.തുർക്കിയിലും അറബ്രാജ്യങ്ങളിലും സമാനമായ പ്രവണതക കാണാം.അവിടങ്ങളി തൊണ്ണൂരുകളി രാഷ്ട്രീയ ഇസ്ലാമി ഉണ്ടായ വിള്ളലുകളും പരിശൊധിക്കപ്പെടേണ്ടതുതന്നെ.

അമേരിക്കക്ക്ശത്രുവില്ലാതായ പോലെ രാഷ്ട്രീയ ഇസ്ലാമിനും ശത്രു ഇല്ലാതായിരുന്നു.രണ്ടും പരസ്പരം ശത്രുക്കളാകാനുള്ള ഭൗതിക സാഹചര്യവും നിലനിൽക്കുന്നു.

ജമാ-അത്തിന്റെ അംഗസംഖ്യയിലുണ്ടായ താരതമ്യേനകുറവെങ്കിലും ഗണനീയമായ വളർച്ച,വരേണ്യ/സമ്പന്ന വിഭാഗങ്ങളുടെ സംഘടനയിലെ ർദ്ധിച്ചുവരുന്ന സാന്നിദ്ധ്യം,സ്താപനങ്ങളുടെ വളർച്ച തുടങ്ങിയ പലകാര്യങ്ങളും അവരെ പ്രായോഗിക നിലപാടുകളെടുക്കാ നിർബന്ധിച്ച സാഹചര്യങ്ങളോ കാരണങ്ങളോ ആണ്‌.
ജമാ-അത്തിന്റെ മത,രാഷ്ട്രീയ കാഴ്ചപ്പാട്മുസ്ലിംകളി ഭൂരിഭാഗത്തിനും ഇന്നും അന്യവും അസ്വീകാര്യവും ആയിത്തുടരുന്നു.

അടിയന്തിരാവസ്ഥക്ക്ശേഷം ജമാ-അത്ത്വളരെ ബോധപൂർവ്വമായി ബുദ്ധി ജീവിക,സാംസ്കാരിക നായകന്മാ,പൗരാവകാശ പ്രവർത്ത എന്നിവരെ അണി നിരത്തി വളരെ വ്യത്യസ്തമായ ഒരു സംഘടനാ പ്രചരണരീതി സ്വീകരിച്ചു തുടങ്ങി.അതിനു മുമ്പും പലരെയും സമ്മേളനത്തിലേക്ക്ക്ഷണിക്കുക മുതലായ കാര്യങ്ങ ചെയ്യാറുണ്ടായിരുന്നെങ്കിലും അത്പ്രവർത്തനത്തിന്റെ ഒരു മുഖ്യ അടവാക്കുന്നത്ഇക്കാലത്താണ്‌.ഇവിടുത്തെ മുസ്ലിംകൾക്ക്അപരിചിതവും അസ്വീകാര്യവുമായ ആശയങ്ങ വെച്ചു പുലർത്തുന്ന ജമാ-അത്തിലേക്ക്കടന്നു വന്നവ വിദ്യാസമ്പന്നരും കാൽപനികരും ആയ ഒരു മധ്യവർഗ്ഗമാണ്‌.അത്യധികം ആദർശ്ശവാദികളും കാൽപനികരുമായ ജമാ-അത്തുകാ എന്നും ലക്ഷ്യമിട്ടത്വിദ്യാസമ്പന്നരായ മധ്യവർഗ്ഗത്തെയാണ്‌.ഒരു തികഞ്ഞ മധ്യവർഗ്ഗ സംഘടക്കു വേണ്ട പ്രവർത്തന രീതിയാണ്അവർക്കുണ്ടായിരുന്നത്‌.അതുകൊണ്ടു തന്നെ ഇടതുപക്ഷ മതേതരസംഘടനകളിൽപെട്ട യുവാക്കളെ ആകർഷിക്കുന്ന രീതിയി സംഘടനയുടെ പ്രചരണ പ്രവർത്തന പരിപാടികളി ബൗദ്ധികമായ ഒരു പരിവേഷം നിലന്ര്ത്താ അവരെന്നു ശ്രമിച്ചു.അതിന്നും തുടരുന്നു.

ഷാബാനു കേസ്‌,മാധ്യമം ഒരു വഴിത്തിരിവ്

പരസ്യത്തിലെ വാചകം പോലെ തന്നെ മാധ്യമം ഒരു വഴിത്തിരിവുതന്നെയായിരുന്നു.അടിയന്തിരാവസ്ഥയിലെ നിരോധനം,സംഘടനക്കുള്ള അസ്വീകാര്യത തുടങ്ങിയ പരിമിതിക മറികടക്കാ അവർക്ക്ശരീ-അത്തു വിവാദം ഒന്നാംതരം അവസരം ഉണ്ടാക്കിക്കൊടുത്തു.എഴുത്തിലും പ്രസംഗത്തിലും സമർത്ഥനത്തിലും അസാമാന്യ മികവുള്ള ഒരു നിരതന്നെ ജമാ-അത്തിലുണ്ടായിരുന്നു.ആകർഷകവും അക്രമണസ്വഭാവമുള്ളതുമായ അവരുടെ ശരീ-അത്ത്പ്രതിരോധം സമുദായത്തിനുള്ളി അവർക്ക്മാന്യത്നേടിക്കൊടുത്തു.യുവാക്കളി ഒരു വിഭാഗത്തെ അവ ആകർഷിച്ചു.ശരീ-അത്തു വിവാദം ജമാ-അത്ത്മുസ്ലിം സമുദായത്തിന്റെ പൊതു ബോധത്തെ സ്വാധീനിക്കാ തുടങ്ങിയതിന്റെ പ്രാരംഭമായിരുന്നു.അതി പിന്നീട്മാധ്യമം തുടങ്ങിയ ശേഷം പല എഴുത്തുകാരെയും മുസ്ലിം ബുദ്ധിജീവികളെയും അവ സ്വാധീനിച്ചു.മുസ്ലിം ബുദ്ധിജിവ്വികളി പലരും ജമാ-അത്തായില്ലെങ്കിലും അവരുണ്ടാക്കിയ മുസ്ലിം പൊതു ബോധത്താ സ്വാധീനിക്കപ്പെട്ടു. പി മുഹമ്മദ്‌,വൈക്കം മുഹമ്മദ്ബഷീ തുടങ്ങി പലരും ചിലപ്പോ ഇതിനു വിധേയമായി.ബഷീറിന്റെ മൃതദേഹം മാങ്കോസ്റ്റീ മരച്ചുവട്ടി സംസ്കരിക്കപ്പെടാതിരിക്കും വണ്ണം ഒരു സമരസപ്പെട ഇങ്ങനെ ഉണ്ടായി.

മാധ്യമം പത്രം തുടങ്ങേണ്ട ആവശ്യകതക്ക്കാരണമായി അവ പറഞ്ഞത്ഷാബാനു ബീഗം/ശരീ-അത്ത്വിവാദമാണ്‌.സമുദായത്തിന്റെ,ഇസ്ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട്ഇത്തരം വിഷ്യങ്ങളി ശക്തമായ ഇടപെട നടത്താ പത്രം ആവശ്യമാണെന്ന് അവ പറഞ്ഞു.ഇന്ത്യയി ഭൂരിപക്ഷ ന്യൂനപക്ഷ ർഗ്ഗീയതൾ ഭരണകൂടൂത്താശയോടെ പെട്ടെന്ന് ഉയിർത്തെഴുനേൽക്കാൻ കാരണമായത്ഷാബാനു ബീഗം കേസാണല്ലോ.(പാർലമെന്റിൽ ജിവനാംശബി,ബാബരിപള്ളി തുറന്നു കൊടുക്ക).

പിന്നീട്കേരളത്തിലെ മതേതര ബുദ്ധിജീവികളെ ജമാ-അത്ത്തങ്ങളുടെ ബൗദ്ധിക ഔന്നത്യം കാട്ടി മുസ്ലിം വിദ്യാസമ്പന്നരെ ആകർഷിക്കൻ ഉപയോഗിച്ചു.ഇതും മാധ്യമം പത്രത്തിലോ വാരികയിലോ എഴുതുന്നതും തുല്യമായി കാണുന്ന ൽപത്തമാണ്ഹമീദ്കാണിക്കുന്നത്‌.എന്നാ മാധ്യമം മലയാള പത്രപ്രവർത്തന രംഗത്തുണ്ടാക്കിയ മാറ്റങ്ങളെ കാണാതിരിക്കാ കഴിയില്ല.അത്തരം ഒരു മാധ്യമം ഇല്ലാതിരിക്കുന്നതിന്റെ സ്പെയ്സ്അവ നന്നായി ഉപയോഗിക്കുന്നു.

എന്നാ മാധ്യമം മുസ്ലിംസമുദായത്തിനകത്തുണ്ടാക്കുന്ന ദീർഗ്ഘകാലാടിസ്ഥാനത്തിലുള്ള നിഷേധാത്മകസ്വാധീനം ജെ ദേവികയെ പോലുല്ലവ കാണാതെ പോകുന്നു.

ഇസ്ലാമോഫോബിയ കൈവെട്ടു കേസിലും മലയാള മാധ്യമങ്ങളി പ്രകടമാണ്‌.എന്നാ അതിനെതിരെയുള്ള ജെ ദേവികയെപ്പോലുള്ളവരുടെ ഇടപെടലിനെ പോപ്പുല ഫ്രണ്ടും ജമാ-അത്തും തങ്ങളുടെ നിരപരാധിത്വം/നിഷ്കളങ്കത തെളിയിക്കാനുള്ള ആയുധമാക്കുന്നു.-അ് ദനിയുടെ കാര്യത്തി ജെ ദേവിക പ്രതികരിച്ചു കാണാത്തത്എന്നെ അത്ഭുതപ്പെടുത്തുന്നു.

ജെ ദേവിക ഇടതുപക്ഷവുമായി ബന്ധപ്പെടുത്തിമാത്രം പ്രശ്നത്തെ കാണരുത്‌.അവരുടെ ഹിന്ദുപ്രീണനം എന്നതിലും മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയിലും മാത്രം ഒതുക്കി വിഷയത്തെ കണ്ടാ മതിയോ?പോപ്പുല ഫ്രണ്ട്കൃത്യമായ ർഗ്ഗീയധ്രുവീകരണ അജണ്ടയോടെ ചെയ്ത ഒരു കൃത്യാമാണിത്‌.അതിലൂടെ കേരളത്തിലെ പൊതുസമൂഹത്തിലും മുസ്ലിം സമൂഹത്തിലും അവ നടപ്പാക്കാ ലക്ഷ്യമിടുന്ന അജണ്ടകൾകൂടി പരിഗണിച്ചു വേണം ഒരു വിലയിരുത്ത നടത്താ.

-അ്ദനി കേസു പോലെ അല്ലെങ്കി കൈവെട്ട്കേസ്അന്വേഷണത്തിനിടയി പോലീസിനും മാധ്യമങ്ങൾക്കും പറ്റൂന്ന അബദ്ധങ്ങ/മുന്വിധിക പോലെയാണ്മൊത്തം അന്വേഷണവും റെയ്ഡുകളും എന്ന് വിധിയെഴുതുന്നത്ആരെയാണു സഹായിക്കുക.

ബഹുസ്വരത ഇടതുപക്ഷത്തിനില്ലെന്നും ജമാ-അത്തിനതുണ്ടെന്നുമാനോ ദേവിക പറയുന്നത്‌? എല്ലാവരും തങ്ങളുടെ നിക്ഷിപ്ത(വോട്ട്‌/സംഘടനാ)താൽപര്യങ്ങൾക്കു വേണ്ടി ബഹുസ്വരത പറയുന്നു.ജമാ-അത്തും അങ്ങനെ തന്നെ.

ജമാ-അത്തുമായി സംവദിക്കാ പാടില്ലേ?

സംവദിക്കാം.സംവദിക്കണം.ജമാ-അത്ത്‌/അതിന്റെ മാധ്യമങ്ങ/അതിന്റെ പ്രോപഗണ്ട മുസ്ലിം സമുദായത്തിനകത്ത്ഒരു തരം അഭിപ്രായ രൂപീകരണം/മുസ്ലിം പൊതു ബോധം സൃഷ്ടിക്കുന്നുണ്ട്‌.ഇത്സമുദായത്തെ/മതത്തെ ഏകശിലാത്മകമാക്കുന്നു.മുജാഹിദും സുന്നികളുടെ സ്ഥാപനവൽക്കരണവും കടന്ന് ഒരു പടി മുന്നിലാണ്ജമാ-അത്തിന്റെ ഏകശിലാത്മകത.മുഴുവ കാര്യങ്ങളും ഇസ്ലാമികമാക്കണം/ദീനിനു കീഴ്പെടണം/ദൈവത്തിന്അടിപ്പെടണം എന്ന വാദത്തിലൂടെ ജമാ-അത്ത്തങ്ങളുടെ അനുയായികളേ ശക്തമായി ഏകീകരിക്കുകയാണ്‌.സംഘടനാവൽക്കരിക്കപ്പെട്ട മതമാണ്ഇവിടെ മതം.

ബഹുസ്വരത എന്നതൊരു അടവാകുന്നത്ഇവിടെയാണ്‌.എല്ലാതരം വാക്കുകളെയും ഭാഷാപ്രയോഗങ്ങളെയും മുൻപിൽ കേറി അപഹരിച്ചെടുത്ത്ഇവ ബൗദ്ധിക ലോകത്തെ കബളിപ്പിക്കുകയാണെന്ന് കാണാം.രാഷ്ട്രീയ ഇസ്ലാമിന്റെ ഇന്നതെ ആഗോള ദൗത്യം,ജമാ-അത്ത്പിന്തുണക്കുന്ന ഇസ്ലാമിക ബദ സംവിധാനങ്ങളുടെ/സ്ഥാപനങ്ങളുടെ(ഇസ്ലമിക ബാങ്കിംഗ്മുതലായ) അവസ്ഥ ഇതൊക്കെ പരിഗണിച്ചു കൊണ്ടു വേണം അവരുടെ നവലിബറ വിരുദ്ധത പരിഗണനക്കെടുക്കാ.

ജമാ-അത്ത്സമുദായത്തിനകത്ത്എന്തു തരം പരിണതഫലങ്ങളാണ്ഉണ്ടാക്കുന്നത്എന്ന് ജെ ദേവിക പഠനം നടത്തിയിട്ടുണ്ടെങ്കി അത്അറിഞ്ഞാ കൊള്ളാമായിരുന്നു.

ജമാ-അത്തുമായി ബൗദ്ധിക സംവാദം നടത്താ പ്രാപ്തിയുള്ള ആളായിരിക്കാം ദേവിക.എന്നാ ഒരു വ്യക്തിക്ക്ഒരു സംഘടനയുടെ ആസൂത്രിത ഉപയോഗപ്പെടുത്ത പദ്ധതികളെ മറികടന്നുകൊണ്ട്അവരുമായി ഗുണാത്മകമായ ഒരു സംവാദം നടത്താ കഴിയും എന്ന ആത്മ വിശ്വാസം നല്ലതാണ്‌.കണ്ടറിയാം.കേരളത്തിലെ ഒരു സാംസ്കാരിക ബുദ്ധിജീവിക്കും(ഹമീദിനടക്കം)ജമാ-അത്തുമായി സംവദിച്ച്ഗുണാത്മകമായഫലം ൽപമെങ്കിലും ഉണ്ടായ അനുഭവം എനിക്കറിയില്ല.എന്നെ പോലെയുള്ള സാധാരണക്കാ അക്കാര്യത്തിലുള്ള നമ്മുടെ ബുദ്ധിജീവികളുടെ ഫലപ്രാപ്തിയില്ലായ്മയി കുണ്ഠിതമുള്ളവരാണ്‌.എന്നും . വി കൃഷ്ണയ്യ അവരോടൊപ്പമുണ്ട്‌.എന്നിട്ടും കൃഷ്ണയ്യരുടെ നേതൃത്വത്തി സമർപ്പിച്ച നിയമ പരിഷ്കാര നിർദ്ദേശങ്ങളോട്ഇവ എന്തു സമീപനമാണ്സ്വീകരിച്ചത്‌?

കേരളത്തിലെ/ജമാ-അത്തിലെ മുസ്ലിം സ്ത്രീ പുരുഷന്മാ ഇസ്ലാമിക ഫെമിനിസത്തിന്റെ സ്വാധീനത്തി പെടാതിരിക്കാനും ർച്ച ചെയ്ത്പെട്ടെന്ന് അതിനെ മറികടക്കാനും വിസ്മരിക്കാനും വല്ല പദ്ധതികളും പ്രവർത്തനഗളും ചെയ്തിട്ടുണ്ടോ/ചെയ്യുന്നുണ്ടോ എന്ന് ദേവിക ഒന്നു പരിശോധിച്ചു നോക്കണം.

ഷാബാനു എന്ന ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീക്ക്അനുകൂലമായി ഒരു കോടതി വിധിയുടായപ്പോ അത്ഇസ്ലാമിന്നേർക്കുള്ള കടന്നാക്രമണമായി ചിത്രീകരിച്ച്ഭാവിയി അത്തരം കടന്നാക്രമണമുണ്ടായാ അതിനെ തടയിടാ ഒരു പത്രം തുടങ്ങിയവ ഇസ്ലാമിക ഫെനിസം ർച്ച ചെയ്തു തുപ്പുകയേ ഉള്ളൂ.

അക്കാദമികമായ ൾക്കാഴ്ചകളോടെ ദേവികയെപ്പോലുള്ളവർക്ക്മുസ്ലിം സമുദായത്തിനുള്ളി പൊളിറ്റിക്ക ഇസ്ലാം ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച്എന്നേക്കാ കൂടുത മനസ്സിലാക്കാ കഴിയും എന്ന് ഞാ കരുതുന്നു.സമുദായത്തിന്റെ സവിശേഷമായ അഭ്യന്തര വൈരുദ്ധ്യങ്ങളെയും സംഭവവികാസങ്ങളെയും ബാധ്യതകളില്ലാതെ ആരെങ്കിലും പഠിച്ചിരുന്ന്ര്ന്ന്കി എന്ന ആഗ്രഹം ഉള്ള ഒരാളാണു ഞാ. ദേവികയുടെ ഇക്കാര്യത്തിലുള്ള അനുഭവം എന്താണെന്ന് എനിക്കറിയില്ല.അതുകൊണ്ടാണിത്പറയുന്നത്‌.

ജമാ-അത്തിന്റെ ഉള്ളിലിരിപ്പ്‌/ഹിഡ്ഡ അജണ്ട എന്തെന്നു ചുഴിഞ്ഞന്വേഷിക്കണമെന്ന് ഞാ പറയില്ല.അവ ഉണ്ടാക്കിയ സ്വാധീനങ്ങളെ പഠിക്കുക എന്നതാണ്പ്രധാനം.

രാഷ്ട്രീയം,സാംസ്കാരികം,സാമ്പത്തികം,ലിംഗപരം,മതപരം തുടങ്ങി എല്ലാ കാര്യങ്ങളും ഒരു പഠനം അവരെക്കുറിച്ച്ആവശ്യമാണ്‌.ഇക്കാര്യങ്ങ നിയോ ലിബറലിസം അവരുടെ കാഴ്ചപ്പാടുകളും അത്തരം പ്രയോഗങ്ങളുമായി ആഗോളതലത്തി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും പഠിക്കേണ്ടതുണ്ട്‌.അതിന്പ്രേരിപ്പിക്കാനുള്ള ത്രാണിയെ ഈയുള്ളവനുള്ളൂ.