Wednesday 3 April 2013

സി പി എമ്മിന്റെ മുസ്ലിം സംഘടന:വോട്ടു ബാങ്കിനപ്പുറം പോകുമോ?

വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സി പി എം മുസ്ലിം, ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നതിനെതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്നും വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്നുള്ള വാദമൊന്നും ഈ എഴുതുന്ന ആൾക്കില്ല.എന്നാൽ സി പി എം മുസ്ലിം ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നത്‌ മറ്റ്‌ വലതുപക്ഷ പാർട്ടികൾ ദളിത്‌ ന്യൂനപക്ഷ സെല്ലുകൾ രൂപീകരിക്കുന്നതിന്റെ [ബി ജെ പി പോലും ന്യൂനപക്ഷ സെല്ലുണ്ടാക്കിയിട്ടുണ്ട്‌] അപ്പുറമൊന്നു ം ആകാൻ ഇതിനാവില്ല.ദലിത്‌ സംഘടന നടത്തിയ സമരം തന്നെ നോക്കൂ.മൂന്ന് സെന്റ്‌ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അപ്പുറം ദലിതുകളുടെ ഭൂമി പ്രശ്നം ഉന്നയിക്കാൻ അവർക്കാവുന്നില്ല.കൃഷിഭൂമിയുടെ മേലുള്ള അവകാശം ദലിതർക്ക്‌ കിട്ടാനുള്ള സമരമൊന്നും സി പി എം ഏറ്റെടുക്കാൻ പോകുന്നില്ല.ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങൾ നിഷേധിക്കപ്പെട്ട ദലിതുകൾക്ക്‌ അത്‌ നികത്തിക്കൊടുക്കാൻ സി പി എം ആദ്യം ശ്രമിക്കട്ടെ.

അംബേദ്കരിസ്റ്റ്‌,സ്വത്വകേന്ദ്രീകൃത കൂട്ടായ്മകളും സമരങ്ങളും ദളിത്‌ മേഖലയിൽ പതുക്കെ വേരുപിടിച്ചുവരുന്നതിനെ തടയാന്മാത്രമേ സി പി എമ്മിന്റെ ദളിത്‌ സമരങ്ങൾ ഉപകരിക്കൂ.ഫലത്തിൽ ഭൂപരിഷ്കരണത്തിൽ സംഭവിച്ച ചതി ഇതിലും ആവർത്തിക്കും.

സി പി എമ്മിന്റെ ഹിന്ദു മധ്യ,ഉപരിജാതി അസ്തിത്വത്തെ പരിക്കേൽപിക്കുന്ന യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.മുസ്ലിം സംഘടനാരൂപീകറണശ്രമങ്ങളും ഒന്നും സംഭാവന നൽകാൻ പോകുന്നില്ല.വോട്ടുബാങ്ക്‌ പരീക്ഷണങ്ങൾ മാത്രമായി അത്‌ ചുരുങ്ങും.തിരഞ്ഞെടുപ്പിന്‌ ശേഷം പതുക്കെ ഇത്‌ മന്ദീഭവിക്കും.

കേരളീയ ഇസ്ലാമിനെ സമഗ്രതയോടെ അഭിസംബോധന ചെയ്യാൻ കെൽപുള്ള ആരും സി പി എം അനുകൂലപക്ഷത്തില്ല.മുസ്ലിം സമൂഹത്തിലെ ജനാധിപത്യവൽക്കരണത്തിനു തടസ്സം നിൽക്കുന്ന യാഥാസ്ഥിതിക മുഖ്യധാരാ മതനേതൃത്വങ്ങളുടെ പരിച്ഛേദം മാത്രമാണ്‌ സി പി എമ്മിന്റെ കൂടെയുള്ളവരും.

കേരളീയ ഇസ്ലാമിന്റെ സമന്വയ,ബഹുസ്വര,സൂഫീ പാരമ്പര്യങ്ങളെ ചരിത്ര ദാർശനിക ബോധത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ തയ്യാറുള്ള ഒരു ഗ്രൂപ്പിനെ ബോധപൂർവ്വം വളർത്തിയെടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അസ്ഗർ അലി എഞ്ഞിനീയറെ പോലുള്ള ഒരൊറ്റയാളും കേരളത്തിലിതുവരെ വളർന്നു വന്നില്ല എന്നത്‌ അത്ഭുതകരം തന്നെ.

കാന്തപുരം,മ-അ്ദനി,ജമാ-അത്തെ ഇസ്ലാമി എന്നിവരുടെ പിന്നിലിഴയാൻ മാത്രമേ സി പി എമ്മിനാകൂ.കാന്തപുരം കാലുമാറിയത്‌ കണ്ടു.ജമാ-അത്തെ ഇസ്ലാമി സി പി എമ്മിനെ മുസ്ലിം യുവാക്കൾക്കിടയിൽ പ്രത്യശാസ്ത്രപരമായും പ്രായോഗികമായും ദുർബലമാക്കുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.മദനിയെ കൂട്ടുപിടിച്ച്‌ വൈകാരികാന്തരീക്ഷം ഉണ്ടാക്കിയതിലൂടെ മദനിയും സി പി എമ്മും വിലകൊടുക്കേണ്ടിവന്നു.മദനിക്കു വേണ്ടി വേണ്ട സമയത്ത്‌ ശബ്ദമുയർത്താൻ കഴിയാതെ സി പി എം നിശബ്ദമാക്കപ്പെട്ടു.

കാന്തപുരത്തിനു വേണ്ടി പ്രഖ്യാപിത ഇടതുപക്ഷ വിദ്യാഭ്യാസ നിലപാടിൽനിന്നു പോലും മാറി അൺ-എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ അനുവദിച്ചു കൊടുത്തു.മുല്ലപ്പൂ വിപ്ലവാനന്തരം മുസ്ലിം രാജ്യങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന് സി പി എം പഠിക്കണം.ഇസ്ലാമികാധുനികതയുടെയും പരിഷ്കരണ-ശുദ്ധീകരണ-വഹാബി,മൗടൂദിസങ്ങളുടെയും പിടി ഒരു ബഹുസ്വരമുസ്ലിം സംസ്കാരം വളർന്നു വരുന്നതിനു തടസം നിൽക്കുന്നു.കേരളീയ പാരമ്പര്യത്തെ സംഘപരിവാർ മോഡലിൽ കപടമായി ഉയർത്തിപ്പിടിക്കുന്നവരാണ്‌ ഇന്നത്തെ മുസ്ലിം സംഘടനകൾ.നരേണ്ട്രമോടിയാണ്‌ കേരളം ഭരിക്കുന്നതെങ്കിൽ ഇവർ പലരും മോഡിക്കൊപ്പമായിരിക്കും.ഗുജറത്തിൽ മുല്ലമാർ അങ്ങനെയാണല്ലോ.കാന്തപ്വാറം ചേകന്നൂർ കേസിൽ അങ്ങനെ ഒരു നിറം കാണിച്ചത്‌ നാം കണ്ടതുമാണ്‌.ഇഹ്സാൻ ജഫ്രിക്ക്‌ ഗുജറാതിലെ മുസ്ലിം സംഘടനകളെക്കാളും വിശ്വാസം ടിസ്റ്റയെ അണ്‌.അത്വർ തുറന്നു പറഞ്ഞിട്ടുമുണ്ട്‌.ആസ്തികളുടെ ഉടമകളും മതക്കച്ചവടക്കാരുമായ സ്ഥാപനവൽക്കർഅണ മത്തസംഘടനകൾക്കു പുറത്ത്‌ ഒരു മുസ്ലിം ഗ്രൂപിങ്ങിനാണ്‌ സി പി എം ശ്രമിക്കേണ്ടത്‌.അത്‌ ചെയ്യില്ലെന്നറിയാം.

ഒരു സ്വതന്ത്ര മുസ്ലിം ധാരയെ വളർത്തിയെടുക്കാൻ മാത്രം മുസ്ലിം അണികൾ ഇന്നു സി പി എമ്മി നുണ്ട്‌.എന്നിട്ടും വേണ്ടത്ര പഠന,ഗവേഷണ മുന്നൊരുക്കങ്ങളിലൂടെ അത്തരമൊരു പൊതുവേദി ഒരുക്കാൻ സി പി എം ഇനിയും ശ്രമിക്കാത്തതെന്ത്‌? അതിനു പകരം മേൽ പറഞ്ഞ സംഘടനകളുമായി നീക്കുപോക്കു നടത്താൻ മാത്രമാകുമോ സി പി എം ശ്രമം? 

സി പി എമ്മിന്റെ മുസ്ലിം സംഘടന:വോട്ടു ബാങ്കിനപ്പുറം പോകുമോ?

വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സി പി എം മുസ്ലിം, ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നതിനെതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്നും വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്നുള്ള വാദമൊന്നും ഈ എഴുതുന്ന ആൾക്കില്ല.എന്നാൽ സി പി എം മുസ്ലിം ദളിത്‌ സംഘടനകൾ രൂപീകരിക്കുന്നത്‌ മറ്റ്‌ വലതുപക്ഷ പാർട്ടികൾ ദളിത്‌ ന്യൂനപക്ഷ സെല്ലുകൾ രൂപീകരിക്കുന്നതിന്റെ [ബി ജെ പി പോലും ന്യൂനപക്ഷ സെല്ലുണ്ടാക്കിയിട്ടുണ്ട്‌] അപ്പുറമൊന്നു ം ആകാൻ ഇതിനാവില്ല.ദലിത്‌ സംഘടന നടത്തിയ സമരം തന്നെ നോക്കൂ.മൂന്ന് സെന്റ്‌ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ അപ്പുറം ദലിതുകളുടെ ഭൂമി പ്രശ്നം ഉന്നയിക്കാൻ അവർക്കാവുന്നില്ല.കൃഷിഭൂമിയുടെ മേലുള്ള അവകാശം ദലിതർക്ക്‌ കിട്ടാനുള്ള സമരമൊന്നും സി പി എം ഏറ്റെടുക്കാൻ പോകുന്നില്ല.ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങൾ നിഷേധിക്കപ്പെട്ട ദലിതുകൾക്ക്‌ അത്‌ നികത്തിക്കൊടുക്കാൻ സി പി എം ആദ്യം ശ്രമിക്കട്ടെ.

അംബേദ്കരിസ്റ്റ്‌,സ്വത്വകേന്ദ്രീകൃത കൂട്ടായ്മകളും സമരങ്ങളും ദളിത്‌ മേഖലയിൽ പതുക്കെ വേരുപിടിച്ചുവരുന്നതിനെ തടയാന്മാത്രമേ സി പി എമ്മിന്റെ ദളിത്‌ സമരങ്ങൾ ഉപകരിക്കൂ.ഫലത്തിൽ ഭൂപരിഷ്കരണത്തിൽ സംഭവിച്ച ചതി ഇതിലും ആവർത്തിക്കും.

സി പി എമ്മിന്റെ ഹിന്ദു മധ്യ,ഉപരിജാതി അസ്തിത്വത്തെ പരിക്കേൽപിക്കുന്ന യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.മുസ്ലിം സംഘടനാരൂപീകറണശ്രമങ്ങളും ഒന്നും സംഭാവന നൽകാൻ പോകുന്നില്ല.വോട്ടുബാങ്ക്‌ പരീക്ഷണങ്ങൾ മാത്രമായി അത്‌ ചുരുങ്ങും.തിരഞ്ഞെടുപ്പിന്‌ ശേഷം പതുക്കെ ഇത്‌ മന്ദീഭവിക്കും.

കേരളീയ ഇസ്ലാമിനെ സമഗ്രതയോടെ അഭിസംബോധന ചെയ്യാൻ കെൽപുള്ള ആരും സി പി എം അനുകൂലപക്ഷത്തില്ല.മുസ്ലിം സമൂഹത്തിലെ ജനാധിപത്യവൽക്കരണത്തിനു തടസ്സം നിൽക്കുന്ന യാഥാസ്ഥിതിക മുഖ്യധാരാ മതനേതൃത്വങ്ങളുടെ പരിച്ഛേദം മാത്രമാണ്‌ സി പി എമ്മിന്റെ കൂടെയുള്ളവരും.

കേരളീയ ഇസ്ലാമിന്റെ സമന്വയ,ബഹുസ്വര,സൂഫീ പാരമ്പര്യങ്ങളെ ചരിത്ര ദാർശനിക ബോധത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ തയ്യാറുള്ള ഒരു ഗ്രൂപ്പിനെ ബോധപൂർവ്വം വളർത്തിയെടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അസ്ഗർ അലി എഞ്ഞിനീയറെ പോലുള്ള ഒരൊറ്റയാളും കേരളത്തിലിതുവരെ വളർന്നു വന്നില്ല എന്നത്‌ അത്ഭുതകരം തന്നെ.

കാന്തപുരം,മ-അ്ദനി,ജമാ-അത്തെ ഇസ്ലാമി എന്നിവരുടെ പിന്നിലിഴയാൻ മാത്രമേ സി പി എമ്മിനാകൂ.കാന്തപുരം കാലുമാറിയത്‌ കണ്ടു.ജമാ-അത്തെ ഇസ്ലാമി സി പി എമ്മിനെ മുസ്ലിം യുവാക്കൾക്കിടയിൽ പ്രത്യശാസ്ത്രപരമായും പ്രായോഗികമായും ദുർബലമാക്കുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.മദനിയെ കൂട്ടുപിടിച്ച്‌ വൈകാരികാന്തരീക്ഷം ഉണ്ടാക്കിയതിലൂടെ മദനിയും സി പി എമ്മും വിലകൊടുക്കേണ്ടിവന്നു.മദനിക്കു വേണ്ടി വേണ്ട സമയത്ത്‌ ശബ്ദമുയർത്താൻ കഴിയാതെ സി പി എം നിശബ്ദമാക്കപ്പെട്ടു.

കാന്തപുരത്തിനു വേണ്ടി പ്രഖ്യാപിത ഇടതുപക്ഷ വിദ്യാഭ്യാസ നിലപാടിൽനിന്നു പോലും മാറി അൺ-എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ അനുവദിച്ചു കൊടുത്തു.മുല്ലപ്പൂ വിപ്ലവാനന്തരം മുസ്ലിം രാജ്യങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന് സി പി എം പഠിക്കണം.ഇസ്ലാമികാധുനികതയുടെയും പരിഷ്കരണ-ശുദ്ധീകരണ-വഹാബി,മൗടൂദിസങ്ങളുടെയും പിടി ഒരു ബഹുസ്വരമുസ്ലിം സംസ്കാരം വളർന്നു വരുന്നതിനു തടസം നിൽക്കുന്നു.കേരളീയ പാരമ്പര്യത്തെ സംഘപരിവാർ മോഡലിൽ കപടമായി ഉയർത്തിപ്പിടിക്കുന്നവരാണ്‌ ഇന്നത്തെ മുസ്ലിം സംഘടനകൾ.നരേണ്ട്രമോടിയാണ്‌ കേരളം ഭരിക്കുന്നതെങ്കിൽ ഇവർ പലരും മോഡിക്കൊപ്പമായിരിക്കും.ഗുജറത്തിൽ മുല്ലമാർ അങ്ങനെയാണല്ലോ.കാന്തപ്വാറം ചേകന്നൂർ കേസിൽ അങ്ങനെ ഒരു നിറം കാണിച്ചത്‌ നാം കണ്ടതുമാണ്‌.ഇഹ്സാൻ ജഫ്രിക്ക്‌ ഗുജറാതിലെ മുസ്ലിം സംഘടനകളെക്കാളും വിശ്വാസം ടിസ്റ്റയെ അണ്‌.അത്വർ തുറന്നു പറഞ്ഞിട്ടുമുണ്ട്‌.ആസ്തികളുടെ ഉടമകളും മതക്കച്ചവടക്കാരുമായ സ്ഥാപനവൽക്കർഅണ മത്തസംഘടനകൾക്കു പുറത്ത്‌ ഒരു മുസ്ലിം ഗ്രൂപിങ്ങിനാണ്‌ സി പി എം ശ്രമിക്കേണ്ടത്‌.അത്‌ ചെയ്യില്ലെന്നറിയാം.

ഒരു സ്വതന്ത്ര മുസ്ലിം ധാരയെ വളർത്തിയെടുക്കാൻ മാത്രം മുസ്ലിം അണികൾ ഇന്നു സി പി എമ്മി നുണ്ട്‌.എന്നിട്ടും വേണ്ടത്ര പഠന,ഗവേഷണ മുന്നൊരുക്കങ്ങളിലൂടെ അത്തരമൊരു പൊതുവേദി ഒരുക്കാൻ സി പി എം ഇനിയും ശ്രമിക്കാത്തതെന്ത്‌? അതിനു പകരം മേൽ പറഞ്ഞ സംഘടനകളുമായി നീക്കുപോക്കു നടത്താൻ മാത്രമാകുമോ സി പി എം ശ്രമം? 

Friday 11 January 2013

പങ്കാളിത്തപെൻഷൻ എന്തിന്‌?സമരം എന്തിന്‌?


അധ്യാപകജീവനക്കാരുടെ സമരത്തെ എന്തിന്‌ പ്ന്തുണക്കണം?

എല്ലാ സേവന സാമൂഹ്യക്ഷേമ,സുരക്ഷിതത്വ പരിപാടികളുടെ മേലും കൈവെക്കുന്നതിന്റെ ഭാഗം തന്നെയാണിതും.സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടുമോ?.ഭൂമിയും വിഭവങ്ങളും വികസനത്തിനു വേണ്ടി വിൽപനക്കുവെക്കുന്നതിന്റെ ഭാഗംതന്നെയാണ്‌ പെൻഷൻ ഫണ്ട്‌ ഓഹരിക്കമ്പോളത്തിനു വിട്ടു കൊടുക്കുന്നതും. ഇൻഷുറൻസ്‌,ബാങ്കിംഗ്‌ മേഖലയിൽ വിദേശ നിക്ഷേപം വരുന്നതോടെ,പൊതുമേഖലാ ബാങ്കുകളിലേയും എൽ ഐ സി യുടെയും ഓഹരികൾ വിറ്റഴിക്കുമ്പോൾ പെൻഷൻ വിഹിതം പൂണമായും ഓഹരിക്കമ്പോലത്തിലെത്തും.കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ചട്ടി.

25സംസ്ഥാനങ്ങൾ പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത്‌ ആ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നോ?നിയോലിബ്ബറൽ നയങ്ങൾ നടപ്പാക്കൽ മാത്രമാണിത്‌.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശമ്പള പെൻഷൻ ചെലവ്‌ എടുത്ത്‌ കാണിക്കുന്നു എന്നു മാത്രം.

ഇന്നി ഞാൻ നാളെ നീ.ഏല്ലാ ക്ഷേമ പെൻഷനുകളുടെയും സ്ഥിതി ഇതാണ്‌.സബ്സിഡി വെട്ടിക്കുറക്കുന്നവർ,ഏണ്ണ,പാചകവാതകം,ഭക്ഷ്യസാധനങ്ങൾ അവശ്യവസ്തുക്കൾ എന്നിവയുടെ വിലകൂട്ടുന്നവർ,റെയിൽ-ബസ്‌ യാത്രാനിരക്കുകൾ കൂട്ടുന്നവർ അവശർക്ക്‌ നക്കാപിച്ച മാത്രമേ കൊടുക്കൂ.അവശരുടെ പെൻഷൻ നാമമാത്രമാക്കുകയോ അപര്യാപ്തമായി നിലനിർത്തുകയോ മാത്രമേ ചെയ്യൂ.സർക്കാരുദ്യോഗസ്ഥന്മാരുടെ പെൻഷനെടുത്ത്‌ അവശർക്കു കൊടുക്കുമെന്ന് വല്ലവരും കരുതുന്നുണ്ടെങ്കിൽ മൂഡത്വമാണത്‌.

നിയോലിബറൽ നയങ്ങൾ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പട്‌ വ്യവസ്ഥയെ രക്ഷപ്പെടുത്തുമോ? എങ്കിൽ വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ സമരം എന്തു കൊണ്ടുണ്ടായി?.ഫിസ്കൽ ക്ലിഫ്‌ എന്ന വാൾ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയുടെ മേൽ തൂങ്ങി നിൽക്കുന്നതെന്തുകൊണ്ട്‌? യൂറോപ്യൻ രാജ്യങ്ങളിൽ പണിമുടക്കുകൾ നടക്കുന്നതെന്തു കൊണ്ട്‌? ഇന്ത്യയിൽ സംയുക്തട്രേഡ്‌ യൂനിയനുകൾ 48 മണിക്കൂർ സമരത്തിലേക്ക്‌ നീങ്ങാൻ ഇടവരുന്നതെന്തുകൊണ്ട്‌? ലോകസമ്പട്‌ വ്യവസ്ഥ തുടർച്ചയായ പ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്‌?

ഇനി സർക്കർ ജീവനക്കാരോടുള്ള നമ്മുടെ അമർഷം പ്രകടിപ്പിക്കേണ്ട അവസരമാണോ ഇപ്പോൾ? ചില്ലറ വ്യാപാര രംഗത്തേക്ക്‌ കുത്തകകൾ കടന്നു വരുമ്പോൾ വ്യാപാരവ്യവസായ ഏകോപന സമിതി അതിനെതിരെ രംഗത്തു വരുന്നു.നമ്മുടെ കച്ചവടക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി വില വർദ്ധിപ്പിക്കാറൂണ്ടെന്ന കാരണം പറഞ്ഞ്‌ നാം അവർ അനുഭവിക്കട്ടെ എന്നു വെക്കുമോ? ചില്ലറ വ്യാപാര രംഗം കുത്തകകൾ കയ്യടക്കിയാൽ ജനങ്ങൾ തന്നെയാണ്‌ അനുഭവിക്കേണ്ടി വരിക.അതുപോലെ സർക്കാർ ജീവനകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തകർന്നാൽ നാളേ അത്‌ മറ്റ്‌ സാധാരണക്കാരെയും ബാധിക്കും.പൊതുവിദ്യാഭ്യാസേവന മേഖലയിലെ തൊഴിലിനെയും കാര്യക്ഷമതയേയും ബാധിക്കും.ദിവസവേതനക്കാരുടെ എണ്ണം വർദ്ധിക്കും.ദിവസവേതനത്തിനു ജോലിയെടുക്കുന്നവരുടെ ഉത്തരവാദിത്തരഹിതമായ സേവനങ്ങളുടെ താവളമായി അധ:പതിക്കും.

ലോകത്തെങ്ങും നടക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള ഏതു സമരങ്ങളേയും പി ന്തുണക്കേണ്ട ആവശ്യം/ഗതികേടിലാണ്‌ ജനങ്ങൾ.സമരം ചെയ്യുന്നവർ നമുക്കിഷ്ടപ്പെട്ടവരായാലും ഇല്ലെങ്കിലും.കാരണം അത്‌ എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്‌.ഇന്നു സർക്കാർ ജീവനക്കാരനെത്തേടിവന്ന നിയോലിബറൽ ഭൂതം എല്ലാവരെയും തേടി വരും.വരുന്ന്ഉണ്ടല്ലോ.

my comments on koottam blog

ഇത്‌ നികുതിപ്പണം ഓഹരിമുതലാളിമാർക്ക്‌ ചൂതാട്ടത്തിന്‌ കൊടുകാനുള്ള ഏളുപ്പവഴിയാണ്‌.സർക്കാർജീവനക്കാരന്റെ 10%ശംബളം ജനങ്ങളുടെ നികുതിയാണല്ലോ.അതിനു പുറമെ സർക്കാരിന്റെ 10% വിഹിതവും.അങ്ങനെ 20%തുക പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം.പൊതുമേഖലാ ബാങ്കിലോ ഇൻഷുറൻസ്‌ കമ്പനിയിലോ നിക്ഷേപിച്ചാലും അവിടെയൊക്കെ ഓഹരിവിറ്റഴിക്കലും വിദേശനിക്ഷേപവും നടക്കാൻ പോകുന്നു.ഫലത്തിൽ ജനങ്ങളുടെ നികുതിപ്പണം ചൂതാട്ടത്തിനു വിട്ടുകൊടുക്കലാണ്‌ പങ്കാളിത്തപെൻഷൻ.സർക്കാർ ജീവനക്കാരിൽനിന്ന് പിടിക്കുന്ന 10% ഇവിടെ ചിലവഴിക്കുന്നതിലൂടെ സമ്പട്‌ വ്യവസ്ഥക്കുണ്ടാകുന്ന നേട്ടം ഇല്ലാതാകുകയും ചെയ്യും.അപ്പോൾ ഇത്‌ ചുളൂവിലക്ക്‌ ഭൂമിയും വിഭവങ്ങളും വികസനത്തിന്റെ പേരിൽ വിൽക്കുന്നത്‌ പോലെ നികുതിപ്പണം മൂലധനശക്തികൾക്ക്‌ വിട്ടുകൊടുക്കലാണ്‌
----------------------------------------------------------------------------

സേവനരംഗത്ത്‌ സ്വകാര്യവൽക്കരണം ശക്തിപ്പെടുകയും സർക്കർ ഉദ്യോഗസ്ഥന്മാരുടെ ചൂഷണത്തേക്കാൾ സ്വകാര്യമേഖല ജനങ്ങളെ പിഴിഞ്ഞൂറ്റുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവേകമുള്ളവർ പ്രശ്നങ്ങളെ അവധാനതയോടെ കാണേണ്ടതുണ്ട്‌.

പങ്കാളിത്തപെൻഷൻ കേരളത്തിന്റെ പരാധീനകളിൽ[?] നിന്ന് ഉണ്ടായ കണ്ടുപിടിത്തമാണോ? അല്ല.നവലിബറൽ നയങ്ങളുടെ ഭാഗമാണ്‌.അപ്പോൾ ആ നയങ്ങളുടെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ടാണ്‌ പ്രശ്നം ചർച്ച ചെയ്യേണ്ടത്‌.

കേരളത്തിലെ വ്യാപാരവ്യവസായികൾ ജനങ്ങളെ ഏതൊക്കെ രീതിയിൽ കൊള്ള ചെയ്യുന്നുണ്ട്‌?നികുതി വെട്ടിപ്പ്‌ നടത്തുന്നുണ്ട്‌? അതുകൊണ്ട്‌ അവർക്ക്‌ ദോഷമുണ്ടാകുന്ന ചില്ലാറ വ്യാപാരമേഖലയിളെ കുത്തക കടന്നുകയറ്റം ആകാമെന്നാണോ? അവിടെ ജനങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളല്ലേ പരിഗണിക്കേണ്ടത്‌?

എയിഡഡ്‌ മേഖലയിലെ പ്രശ്നത്തിന്‌ കാരണമെന്താണ്‌? ജാതിമത പണ സ്വാധീനമുള്ള മാനേജുമന്റുകളുടെ സ്വാധീനം.അതിനെതിരെ ജനങ്ങളുടെ വികാരം പോട്ടിത്തെറിക്കേണ്ടതില്ലേ? സർക്കാർ സംവിധാനത്തെ കാര്യക്ഷമമാകാൻ ശ്രമിക്കാത്തവർ തന്നെയല്ലേ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും? ശർക്കാർ ജീവനക്കാരന്റെ പെൻഷനും ശമ്പളവും വെട്ടിക്കുറച്ച്‌ അവരെ ശരിപ്പെടുത്താമെന്നു കരുതുന്നത്‌ കഴിവില്ലായ്മയല്ലേ കാണിക്കുന്നത്‌?
ഒരു സ്വകാര്യസ്ഥാപനത്തിലെ കാര്യക്ഷമതക്കുറവിനു നാം പഴി പറയുന്നത്‌ അതിന്റെ മാനേജുമന്റിനെയല്ലേ?

എന്തിന്‌ എത്രദൂരം വിനോദ യാത്ര നടത്താനുള്ള പണമാണ്‌ ഈ സർക്കാർ തന്നെ അനുവദിച്ചത്‌?കേന്ദ്രജീവനക്കർക്കു പോലും അതില്ലെന്നാണ്‌ സർക്കാരിന്റെ അവകാശവാദം. അപ്പോൾ പണമല്ല പ്രശ്നം. നവലിബറൽ നയമാണ്‌.മൂലധനശക്തികളോടുല്ല വിധേയത്വമാണ്‌.

ഇനി സർക്കാരിലെ കുറഞ്ഞ ശതമാനം വരുന്ന ഉയർന്ന ശമ്പളക്കാർ മാസം തോറും പിടിക്കുന്ന പണത്തെക്കുറിച്ച്‌ പറയുന്നു.രാഷ്ട്രീയക്കാരും അവർ ഒതാശ ചെയ്തുകൊടുക്കുന്ന സമ്പന്നരും ഭൂസ്വാമിമാരും മാസം എത്ര ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്‌? അതെന്തേ കാണാത്തത്‌.താങ്കളുടെ മക്കളെ ഉയർന്നശമ്പളം വേണ്ട താഴ്‌ന്ന ശമ്പളമുള്ള ജോലിക്കു പോയാൽമതി എന്നു വെക്കുമോ താങ്കൾ?

ആളുകൾ എന്തിന്നണു വിദേശത്ത്‌ പോയി കൂടുതൽ സമ്പാദിക്കുന്നത്‌?ജീവിതനിലവാരം ഉയരുക,ജീവിത സൂചിക ഉയരുക എന്നൊക്കെ എന്തൊക്കെ പ്രശ്നങ്ങൾ ഇതിലുണ്ട്‌?

വിദേശതൊഴിൽ മാർക്കറ്റിലേക്ക്‌ ഒഴുകുന്നതിന്റെ കാരണം പണക്കൊതിയാണോ?
അപ്പോൽ വിഷയം ലോകം നേരിടുന്ന പുത്തൽ സാമ്പത്തിക കെടുതികളുടെ വിഷയമാണ്‌.ആ കാട്‌ കാണാതെ മരം മാത്രം കാണരുത്‌.
---------------------------------------------------------------------
സമരം ചെയ്യുന്നവരിൽ ഏറ്റവും വർഗബോധമില്ലാത്തവർ,സാമൂഹ്യ രാഷ്ട്രീയാവബോധം കുറഞ്ഞവർ,അൽപന്മാർ,കഞ്ഞിത്തരമുള്ളവർ,ആതമവിശ്വാസമില്ലാത്തവർ എന്നിവരൊക്കെ കൂടുതൽ അധ്യാപകരിലാണ്‌.എന്തിലും സംശയം,വിശ്വാസക്കുറവ്‌,ഒതുങ്ങിക്കൂടൽ പ്രവണത,ഭീരുത്വം ഇതൊക്കെ കൂടുതൽ അധ്യാപകരിലാണ്‌ കൂടുതൽ കാണുന്നത്‌.കപടമായ മധ്യവർഗ ജീവിതം,പൊങ്ങച്ചം എന്നിവയും അവർക്കാണ്‌ കൂടുതൽ.സ്വയം ന്യായീകരിക്കാൻ എത്ര ആത്മവഞ്ചകമായ അഭിപ്രായവും അവർ തട്ടിവിടും.സമൂഹം അവർക്ക്‌ അനുവദിച്ചു കൊടുക്കുന്ന മാന്യതയുടെ പുറത്ത്‌ ഏറ്റവും കൊടിയ കപട ജീവിതം നയിക്കുന്നവർ അവരാണ്‌.

Wednesday 9 January 2013

അനിശ്ചിതകാല സമരം എന്തിന്?

[കുറെ കാലത്തെ ഇടവേളക്കുശേഷം ഒരു കൈ നോക്കട്ടെ]

അധ്യാപകജീവനക്കാരുടെ സമരത്തെ എന്തിന്‌ പ്ന്തുണക്കണം?

എല്ലാ സേവന സാമൂഹ്യക്ഷേമ,സുരക്ഷിതത്വ പരിപാടികളുടെ മേലും കൈവെക്കുന്നതിന്റെ ഭാഗം തന്നെയാണിതും.സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടുമോ?.ഭൂമിയും വിഭവങ്ങളും വികസനത്തിനു വേണ്ടി വിൽപനക്കുവെക്കുന്നതിന്റെ ഭാഗംതന്നെയാണ്‌ പെൻഷൻ ഫണ്ട്‌ ഓഹരിക്കമ്പോളത്തിനു വിട്ടു കൊടുക്കുന്നതും. ഇൻഷുറൻസ്‌,ബാങ്കിംഗ്‌ മേഖലയിൽ വിദേശ നിക്ഷേപം വരുന്നതോടെ,പൊതുമേഖലാ ബാങ്കുകളിലേയും എൽ ഐ സി യുടെയും ഓഹരികൾ വിറ്റഴിക്കുമ്പോൾ പെൻഷൻ വിഹിതം പൂണമായും ഓഹരിക്കമ്പോലത്തിലെത്തും.കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ചട്ടി.

25സംസ്ഥാനങ്ങൾ പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത്‌ ആ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നോ?നിയോലിബ്ബറൽ നയങ്ങൾ നടപ്പാക്കൽ മാത്രമാണിത്‌.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശമ്പള പെൻഷൻ ചെലവ്‌ എടുത്ത്‌ കാണിക്കുന്നു എന്നു മാത്രം.

ഇന്നി ഞാൻ നാളെ നീ.ഏല്ലാ ക്ഷേമ പെൻഷനുകളുടെയും സ്ഥിതി ഇതാണ്‌.സബ്സിഡി വെട്ടിക്കുറക്കുന്നവർ,ഏണ്ണ,പാചകവാതകം,ഭക്ഷ്യസാധനങ്ങൾ അവശ്യവസ്തുക്കൾ എന്നിവയുടെ വിലകൂട്ടുന്നവർ,റെയിൽ-ബസ്‌ യാത്രാനിരക്കുകൾ കൂട്ടുന്നവർ അവശർക്ക്‌ നക്കാപിച്ച മാത്രമേ കൊടുക്കൂ.അവശരുടെ പെൻഷൻ നാമമാത്രമാക്കുകയോ അപര്യാപ്തമായി നിലനിർത്തുകയോ മാത്രമേ ചെയ്യൂ.സർക്കാരുദ്യോഗസ്ഥന്മാരുടെ പെൻഷനെടുത്ത്‌ അവശർക്കു കൊടുക്കുമെന്ന് വല്ലവരും കരുതുന്നുണ്ടെങ്കിൽ മൂഡത്വമാണത്‌.

നിയോലിബറൽ നയങ്ങൾ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പട്‌ വ്യവസ്ഥയെ രക്ഷപ്പെടുത്തുമോ? എങ്കിൽ വാൾസ്ട്രീറ്റ്‌ പിടിച്ചെടുക്കൽ സമരം എന്തു കൊണ്ടുണ്ടായി?.ഫിസ്കൽ ക്ലിഫ്‌ എന്ന വാൾ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയുടെ മേൽ തൂങ്ങി നിൽക്കുന്നതെന്തുകൊണ്ട്‌? യൂറോപ്യൻ രാജ്യങ്ങളിൽ പണിമുടക്കുകൾ നടക്കുന്നതെന്തു കൊണ്ട്‌? ഇന്ത്യയിൽ സംയുക്തട്രേഡ്‌ യൂനിയനുകൾ 48 മണിക്കൂർ സമരത്തിലേക്ക്‌ നീങ്ങാൻ ഇടവരുന്നതെന്തുകൊണ്ട്‌? ലോകസമ്പട്‌ വ്യവസ്ഥ തുടർച്ചയായ പ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്‌?

ഇനി സർക്കർ ജീവനക്കാരോടുള്ള നമ്മുടെ അമർഷം പ്രകടിപ്പിക്കേണ്ട അവസരമാണോ ഇപ്പോൾ? ചില്ലറ വ്യാപാര രംഗത്തേക്ക്‌ കുത്തകകൾ കടന്നു വരുമ്പോൾ വ്യാപാരവ്യവസായ ഏകോപന സമിതി അതിനെതിരെ രംഗത്തു വരുന്നു.നമ്മുടെ കച്ചവടക്കാർ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി വില വർദ്ധിപ്പിക്കാറൂണ്ടെന്ന കാരണം പറഞ്ഞ്‌ നാം അവർ അനുഭവിക്കട്ടെ എന്നു വെക്കുമോ? ചില്ലറ വ്യാപാര രംഗം കുത്തകകൾ കയ്യടക്കിയാൽ ജനങ്ങൾ തന്നെയാണ്‌ അനുഭവിക്കേണ്ടി വരിക.അതുപോലെ സർക്കാർ ജീവനകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തകർന്നാൽ നാളേ അത്‌ മറ്റ്‌ സാധാരണക്കാരെയും ബാധിക്കും.പൊതുവിദ്യാഭ്യാസേവന മേഖലയിലെ തൊഴിലിനെയും കാര്യക്ഷമതയേയും ബാധിക്കും.ദിവസവേതനക്കാരുടെ എണ്ണം വർദ്ധിക്കും.ദിവസവേതനത്തിനു ജോലിയെടുക്കുന്നവരുടെ ഉത്തരവാദിത്തരഹിതമായ സേവനങ്ങളുടെ താവളമായി അധ:പതിക്കും.

ലോകത്തെങ്ങും നടക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള ഏതു സമരങ്ങളേയും പി ന്തുണക്കേണ്ട ആവശ്യം/ഗതികേടിലാണ്‌ ജനങ്ങൾ.സമരം ചെയ്യുന്നവർ നമുക്കിഷ്ടപ്പെട്ടവരായാലും ഇല്ലെങ്കിലും.കാരണം അത്‌ എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്‌.ഇന്നു സർക്കാർ ജീവനക്കാരനെത്തേടിവന്ന നിയോലിബറൽ ഭൂതം എല്ലാവരെയും തേടി വരും.വരുന്ന്ഉണ്ടല്ലോ.