ജെ.ദേവികക്കിതെന്തു പറ്റി?ആദ്യം വായിക്കുക.തുടർന്ന് ഇതും വായിക്കുക.
മാതൃഭൂമി മുസ്ലിം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ സവർണ്ണ ഹൈന്ദവ മുൻ വിധികൾ അതിൽ പ്രകടമാകാറുണ്ട്.ഇത് അംഗീകരിക്കുന്നു.എന്നാൽ മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിൽ മാതൃഭൂമി നിലപാടിനെ കുറിച്ച് ജെ ദേവികയുടെ വിമർശ്ശനം ചില വിശദീകരണങ്ങൾ ആവശ്യപ്പെടുന്നു.ഏകശിലാത്മകമായ ഒരു സമുദായമാക്കി കേരള മുസ്ലിംകളെ മാതൃഭൂമി റിപ്പോർട്ടുകൾ ചിത്രീകരിക്കുന്നു.താലിബാനിസത്തിന് സമുദായം മൊത്തം ഉത്തരവാദികളാണെന്ന് വരുത്തുന്നു.മുസ്ലിം സംഘടനകളെയാകെ ഭീകരസത്വങ്ങളായി അവതരിപ്പിക്കുന്നു.ഇതൊക്കെയാണ് മാതൃഭൂമിക്കെതിരെയുള്ള ആരോപണങ്ങൾ.
കൈവെട്ട് സംഭവത്തിൽ മാതൃഭൂമി പോപ്പുലർ ഫ്രണ്ടിനെയല്ലാതെ മറ്റു സംഘടനകളെ ചേർത്ത് പറഞ്ഞതായി ഈയുള്ളവന് തോന്നിയിട്ടില്ല.മാത്രമല്ല ദേശാഭിമാനിയിലും മറ്റു ചില പത്രങ്ങളിലും ഏതാണ്ട് ഇതേ വാർത്തകൾ വരുന്നുമുണ്ട്.അപ്പോൾ മാതൃഭൂമിയുടെ പൊതുവായുള്ള മുസ്ലിം വിരുദ്ധ മനോഭാവം തന്നെയാണ് കൈവെട്ട് സംഭവത്തിലും ഉള്ളതെന്ന് പറയുന്നതിലൂടെ ജെ ദേവിക ഒരേസമയം മാതൃഭൂമിയേയും പോപ്പുലർ ഫ്രണ്ടിനെയും സഹായിക്കുന്ന നിലപാടാണെടുക്കുന്നത്.ഒപ്പം ജെ ദേവികയുടെ നിലപാടിന്റെ വിശ്വാസ്യതയിൽ സംശയത്തിന്റെ നിഴൽ പടരുകയും ചെയ്യുന്നു.ജെ ദേവികയെക്കൊണ്ട് ആരോ പറഞ്ഞെഴുതിപ്പിക്കയാണെന്ന സംശയം വരെ ചിലർക്കുണ്ടാവും.ഇതൊരു കെണിയാണ്.
ലൗ ജിഹാദും മ-അ്ദനിക്കെതിരെയുള്ള കേസും പോലെ ഇതും അടിസ്ഥാന രഹിതമാണെന്ന് പറയുന്നു.ഇവിടെ ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ ഭീകരതയുടെ സങ്കീർണ്ണത/ആശയക്കുഴപ്പം എന്ന പ്രതിഭാസം പ്രകടമാകുന്നു.ഭരണകൂടം/പോലീസ്/മറ്റ് അന്വേഷണ ഏജൻസികൾ നിക്ഷിപ്ത താൽപര്യത്തോടെയോ അല്ലാതെയോ ഭീകരതക്ക് സഹായകമായ ആശയക്കുഴപ്പങ്ങൾ/വൈരുദ്ധ്യസങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു.ഭീകരത വേരോടുന്നതിന്റെ ഭൗതികാടിത്തറ ഇതാണ്.ഭീകരത ഭരണകൂട ഉപചാപകം തന്നെയാണെന്ന് സംശയിക്കേണ്ടി വരുന്നത് ഇവിടെയാണ്.
ക്കൈവെട്ട്,കിനാലൂർ,മാതൃഭൂമി,വർക്കല,ചെങ്ങറ,ലൗ ജിഹാദ്,സോളിഡാരിറ്റി എന്നിവയൊക്കെ അശ്രദ്ധമായി കൂട്ടി വായിക്കുന്ന ജെ ദേവിക ഒരേസമയം ഭരണകൂടവും തീവ്രവാദവും ഒരുക്കുന്ന കെണിയിൽ വീഴുകയാണ്.ഈ കെണിയിൽ ആരും വീഴും.ഈയുള്ളവനടക്കം.വേണ്ടത് ഇഴ പിരിച്ച പരിശോധനയാണ്.വാക്കിനും പ്രവൃത്തിക്കും മുമ്പുള്ള ആലോചനയാണ്.
അഹിംസാത്മകത ഓരോ തലത്തിലും വികസിപ്പിക്കേണ്ട ഒരു കാലഘട്ടമാണിത്.അതിന് ഹിംസയുടെ ചലന നിയമങ്ങളെ സുസൂക്ഷ്മം അപഗ്രഥിച്ചറിയേണ്ടതുണ്ട്.നമ്മുടെ മനുഷ്യാവകാശ പ്രവർത്തകർ ഇതിന് തയ്യാറാവേണ്ടതുണ്ട്.
സി പി എമ്മിന്റെ ഭൂരിപക്ഷ പ്രീണനം ഇതിൽ പ്രവർത്തിക്കുന്നുണ്ടാവാം.തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെങ്കിലും ഹൗസിംഗ് ലോണുകൾ,ഉച്ചഭക്ഷണം,ആരോഗ്യം,പെൻഷൻ,സീനിയർ സിറ്റീസൺ മുതൽ ആദി വാസി അമ്മമാർ വരെ കണ്ണീചേർക്കപ്പെടുന്ന ക്ഷേമ പദ്ധതികൾ എന്നിവയെയൊക്കെ വിദ്വേഷവേട്ടയോടൊപ്പം ഇടതുഗവണ്മെന്റിന്റെ ഇലക്ഷൻ സ്റ്റ്രാറ്റജിയായാണ് ജെ ദേവിക കാണുന്നത്.സോളിഡാരിറ്റിയുടെ നവലിബറൽ വിരുദ്ധ,ജനപക്ഷ രാഷ്ട്രീയത്തിൽ ദേവിക ഇങ്ങനെ ഒരു ഹിഡ്ഡൻ സ്റ്റ്രാറ്റജിയും കാണുന്നില്ല എന്നതാണ് അത്ഭുതം.
വിദ്വേഷ വേട്ട,ഗുണഭോക്തൃവേട്ട എന്നീ രണ്ടുവീതം സ്റ്റ്രാജികളുണ്ടെന്നൊക്കെ സിദ്ധാന്തീകരിച്ച് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രം എന്ന 'ആത്യന്തം അപകടമായ' പ്രശ്നം ഉയർത്തിക്കാട്ടി കൈവെട്ടിനെയും പോപ്പുലർ ഫ്രണ്ടിന്റെ വർഗ്ഗീയ/വിഷലിപ്ത പ്രവർത്തർത്തന പദ്ധതിയെയും മുക്കിക്കളയുകയാണ് ജെ ദേവിക.
ഓർക്കുക പോപ്പുലർ ഫ്രണ്ടിന്റെ വർഗ്ഗീയാക്രമണങ്ങളിന്മേലാകും സംഘപരിവാരം ഇതുവരെ കേരളത്തിൽ നടപ്പാക്കാൻ അറച്ചു നിന്ന പദ്ധതികളും നടപ്പാക്കാൻ പോകുക.പോപ്പുലർ ഫ്രണ്ടിന്റെ അവതാരോദ്ദേശ്യവും അതു തന്നെ.
................തുടരും........................................
(ഇന്റലക്ച്വൽ ജിഹാദും ജെ ദേവികയും)
No comments:
Post a Comment